അവൻ അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് ചോദിച്ചു.
അവന്റെ വിരലുകൾ മാക്സിയുടെ പുറം വശത്തുകൂടെ നീങ്ങി. ഓരോ സ്പർശനത്തിലും മീരയുടെ ശരീരത്തിലെ മഞ്ഞുപാളികൾ ഉരുകിത്തീരുകയായിരുന്നു.
അവൻ അവളുടെ മുഖം പതുക്കെ ഉയർത്തി തന്റെ കണ്ണുകളിലേക്ക് നോക്കാൻ നിർബന്ധിച്ചു.
ആ കണ്ണുകളിൽ അഞ്ചു വർഷം മുൻപ് കണ്ട അതേ പ്രണയവും അതിലേറെ തീക്ഷ്ണതയും ഉണ്ടായിരുന്നു.
”നീ എന്നെ പോലീസിനെ ഏൽപ്പിക്കുമെന്ന് പറഞ്ഞില്ലേ? ദാ… എന്റെ കൈകൾ നിന്റെ മുന്നിലുണ്ട്. എന്നെ തടയൂ മീരേ…”
അവൻ പതുക്കെ അവളുടെ മാക്സിയുടെ തോൾഭാഗം ഒരല്പം താഴ്ത്തി. അവളുടെ വലിയ വട്ടത്തിലുള്ള കറുത്ത മറുക് അവൻ വിരൽ കൊണ്ട് ചുറ്റി തലോടി..പതിയെ അവിടേക്ക് അവൻ തന്റെ മുഖം അടുപ്പിച്ചു..
മീരയുടെ വെളുത്തു തുടുത്ത തോളിൽ അവന്റെ അധരങ്ങൾ അമർന്നപ്പോൾ, അവളിലെ അധ്യാപികയും ഗൗരവക്കാരിയും എങ്ങോ മറഞ്ഞുപോയി.
അവൾ അറിയാതെ അവന്റെ നെഞ്ചിലേക്ക് ചായുകയായിരുന്നു.
ആ മുറിയിൽ മഴയുടെ സംഗീതവും അവരുടെ വേഗത്തിലുള്ള ശ്വാസോച്ഛ്വാസം മാത്രവും അവശേഷിച്ചു. മീരയുടെ യുക്തി പൂർണ്ണമായും തോറ്റുപോയ നിമിഷമായിരുന്നു അത്.
പക്ഷെ എന്തോ ആലോചിച്ച അവൾ അവനെ കൈകൾ കൊണ്ട് തള്ളി മാറ്റി.. അപ്പോഴും പുറത്തു ഇടവപ്പാതി തകർത്തുപെയ്യുകയായിരുന്നു..
“ഇറങ്ങേടോ… ഇറങ്ങിപ്പോ!”
മീരയുടെ വാക്കുകളിൽ അവസാനത്തെ വിയോജിപ്പിന്റെ കണിക കൂടി തിളങ്ങിനിന്നു.
