മാത്രമല്ല, താൻ ഇപ്പോൾ സാരി അഴിച്ചുകൊണ്ടിരുന്നത് അവൻ പുറത്തു നിന്ന് കാണുന്നുണ്ട്!
അതോ അവൻ ജനലിന്റെ ഏതെങ്കിലും വിടവിലൂടെ നോക്കുന്നുണ്ടോ?
നേരത്തേ എനിക്ക് പുറത്തെ കാൽപെരുമാറ്റം തോന്നിയത് അവനെയാണോ?
”സന്ദീപ്… നീ എവിടെയാ?!!”
അവൾ വിഷമിച്ചു വിളിച്ചു ചോദിച്ചു.
പക്ഷേ മറുപടിയായി പുറത്ത് പെയ്തു തുടങ്ങിയ മഴയുടെ ശബ്ദം മാത്രമാണ് കേട്ടത്.
താൻ ഒരു തടവറയിലായതുപോലെ അവൾക്ക് തോന്നി. പ്രണയമാണോ അതോ തന്നെ ഭ്രാന്ത് പിടിപ്പിക്കാനുള്ള ഒരാളുടെ ക്രൂരവിനോദമാണോ അതെന്ന് മീരയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
അവൾ കുളിക്കാനായി സാരിയുടെ ഓരോ ചുരുളുകൾ അഴിക്കുമ്പോഴും അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
ജനലുകൾ അടച്ചിട്ടുണ്ടെന്ന ബോധ്യം ഒരു പരിധി വരെ ആശ്വാസം നൽകിയെങ്കിലും, പുറത്തെവിടെയോ ആ കണ്ണുകൾ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നൽ അവളെ വിട്ടുമാറുന്നില്ല.
ബ്ലൗസിന്റെ ഹൂക്കുകൾ ഓരോന്നായി വിടുവിച്ചപ്പോൾ അവളുടെ വെളുത്തു തുടുത്ത തോളുകൾ പുറത്തുവന്നു.
നേരത്തേ സന്ദീപ് പറഞ്ഞ തോളിലെ വട്ട മറുക് അവൾ നോക്കിനിന്നു…
വിയർപ്പുതുള്ളികൾ ആ നനുത്ത ചർമ്മത്തിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്.
കണ്ണാടിയിൽ നോക്കിയപ്പോൾ അവിടെ കണ്ടത് ഒരു അധ്യാപികയുടെ ഗൗരവമുള്ള മീരയെയല്ല, മറിച്ച് വർഷങ്ങളായി തളച്ചിടപ്പെട്ട വികാരങ്ങളുള്ള ഒരു പെണ്ണിനെയായിരുന്നു.
കണ്ണാടിയിൽ തെളിയുന്ന തന്റെ സുന്ദരമായ ശില്പം..

അടിപൊളി….
ഒരു മഴ നനഞ്ഞു കുളിരിൽ മുങ്ങിയ ഫീൽ..സൂപ്പർ….
ivalk entha schizophrenia aano??? angane anel myr nala vishmam aaakum