എന്റെ വണ്ടി കണ്ടതും 55 വയസ്സ് തോന്നിക്കുന്ന ഒരു ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് വേഗം ഇറങ്ങി വന്നു. എനിക്ക് അറിയാവുന്ന സോളമന്‍ ചേട്ടൻ ആയിരുന്നു.
“ചേച്ചി, നിങ്ങൾ രണ്ടുപേരും പുറത്തേയ്ക്ക് വരൂ.” അവരോട് പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങി നിന്നു. ടീച്ചറും മിസ്സും വേഗം പുറത്തേക്ക് വന്ന് എന്റെ അടുത്തായി നിന്നിട്ട് അവർ ചുറ്റുപാടും നോക്കി.
“ഹാ ജിനു മോനോ…!” സോളമന്‍ ചേട്ടൻ പുഞ്ചിരിച്ചു കൊണ്ട് വന്നിട്ട് എന്റെ കൈ പിടിച്ചു കുലുക്കി. എന്നിട്ട് അയാള്‍ മിസ്സും ടീച്ചറേയും നോക്കി.
“അപ്പോ ഞാൻ അവരെയും സോളമന്‍ ചേട്ടനേയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു.”
“ഓക്കെ, അവരേയും നിന്റെ കൂടെ കൊണ്ട് പോകുന്നുണ്ടോ..?” സോളമന്‍ ചേട്ടൻ ചോദിച്ചു.
“അതേ ചേട്ടാ, പക്ഷേ അവര്‍ക്ക് പാസില്ല. അവരെ ഇങ്ങോട്ട് കൊണ്ടുവരുമെന്ന് ഞാൻ വിചാരിച്ചതല്ല, അതുകൊണ്ട അവര്‍ക്കുള്ള പാസ് ഞാൻ എടുക്കാതിരുന്നത്.”
“നി അകത്ത് ക്യാമ്പ് ചെയ്യുമോ അതോ ഉടനെ തിരികെ വരുമോ..?” അയാൾ ചോദിച്ചു.
“ഉടനെ തിരിച്ചു വരും ചേട്ടാ. എനിക്ക് ആവശ്യമുള്ള സാധനങ്ങളുമായി ആളുകള്‍ കാത്തിരിക്കുന്നുണ്ടാവും. അതൊക്കെ എനിക്ക് കളക്റ്റ് ചെയ്യണം. പിന്നെ ഇവരെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കണം, അത്രതന്നെ.”
“ഹ്മ്… സാരമില്ല, നീയായത് കൊണ്ട് ഞാൻ സഹായിക്കാം, ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് പോർട്ടൽ ഓപ്പണ് ചെയ്ത് അവര്‍ക്കുള്ള ഓൺലൈൻ പാസ് ഞാൻ റെഡിയാക്കി തരാം. പക്ഷേ നീയും എനിക്കൊരു സഹായം ചെയ്യണം.” അയാള്‍ പറഞ്ഞു.
