“നല്ല ടേസ്റ്റ് ഉണ്ട് വെള്ളത്തിന്.”
അപ്പോ മിസ്സും ചെന്ന് കുടിച്ചു നോക്കി.
അന്നേരം പുറത്ത് കള്ളവണ്ടിയുടെ ശബ്ദം കേട്ടപ്പോ ടീച്ചറും മിസ്സും പെട്ടന്ന് എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
“അവർ തന്നെയാണ്.” ഞാൻ പറഞ്ഞു.
എന്നിട്ട് ഞങ്ങൾ മൂന്ന് പേരും വീട്ടിന് പുറത്തേക്ക് പോയി.
പുറത്ത് ചെന്നപ്പോ മിസ്സും ടീച്ചറും ശെരിക്കും അന്തംവിട്ട്, വായും പൊളിച്ച്, കണ്ണുകൾ മിഴിച്ച് നിന്നുകൊണ്ട് ഇങ്ങോട്ട് വന്ന ആ പാര്‍ട്ടിയെ നോക്കി.
“ജി… ജിനു. അത് കാട്ടുപോത്ത് തന്നെയല്ലേ…?!” വലിയ തടികൾ കൊണ്ട് ഉണ്ടാക്കിയ ആ വലിയ മരത്തിന്റെ വണ്ടിയേയും, അതിനെ വഹിക്കുന്ന രണ്ട് വലിയ മരത്തിന്റെ ചക്രങ്ങളേയും, പിന്നെ ആ വണ്ടിയെ വലിച്ചു കൊണ്ട് വരുന്ന രണ്ട് കൂറ്റന്‍ കാട്ടുപോത്തുകളേയും വിസ്മയപൂർവ്വം നോക്കി കൊണ്ടാണ് മിസ്സ് അതിൽ നിന്നൊക്കെ കണ്ണുകൾ എടുത്തു മാറ്റാതെ എന്നോട് ചോദിച്ചത്.
“ജിനു, ആ കാട്ടാനയെ കണ്ടോ..!? അതിന്റെ മുകളില്‍ ഇരിക്കുന്ന ആ ഭീമനെ കണ്ടോ…?!” ടീച്ചര്‍ പെട്ടന്ന് വിസ്മയത്തോടും അതിനേക്കാൾ പേടിയോടുമാണ് ദൂരെ നിന്ന് വരുന്ന ആ കാട്ടാനയും, അതിന്റെ മുകളില്‍ ഇരുന്ന് വരുന്ന ആളിനേയും ചൂണ്ടിക്കാണിച്ച് എന്നോട് പറഞ്ഞത്. മിസ്സും പെട്ടന്ന് അങ്ങോട്ട് പേടിയോടെ നോക്കി.
പേടി മാത്രമല്ല, വിസ്മയവും സന്തോഷവും, ഏതോ അല്‍ഭുത ലോകത്ത് വന്നത് പോലെയും, അവര്‍ക്ക് ചുറ്റിലും പെട്ടന്ന് മഹാ അല്‍ഭുതങ്ങൾ സംഭവിക്കുന്നത് പോലെയുമാണ് ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും എല്ലാം നോക്കി നിന്നത്.
