“ആരാണ് അയാള്‍.” മിസ്സ് അയാളെ ഭയവും ബഹുമാനവും കലര്‍ന്ന നോട്ടം നോക്കിക്കൊണ്ട് എന്നോട് ചോദിച്ചു.
“ആദിവാസി വിഭാഗങ്ങളിൽ പെട്ട ഇരുളാസ് ഗോത്രത്തിന്റെ നേതാവാണ് അദ്ദേഹം. വൈദ്യന്‍, സിദ്ധന്‍, ജ്യോത്സ്യന്‍, യുക്തിവാദി, മാന്ത്രികന്‍, തുടങ്ങി ഒരുപാട് ടൈറ്റിൽ അയാള്‍ക്കുണ്ട്. മൃഗങ്ങളുടേയും, പക്ഷികളുടെയും, മത്സ്യങ്ങളുടേയും, സസ്യങ്ങളുടെ, പിന്നെ പ്രകൃതിയുടെ പോലും ഭാഷകൾ അറിയുന്ന യോഗി എന്നാണ് എല്ലാ ആദിവാസി ഗോത്രങ്ങളുഓ അവകാശപ്പെടുന്നത്. തമിഴാണ് പുള്ളി പൊതുവേ സംസാരിക്കാറുള്ളത്, പക്ഷേ മലയാളം ഉള്‍പ്പെടെ ഇന്ത്യയിലുള്ള സകല ബാഷകളും അദ്ദേഹത്തിന് നന്നായിട്ട് അറിയാം. അലഞ്ചി മാമാ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിക്കുന്നത്.” ഞാൻ മൂപ്പനെ കുറിച്ചുള്ള ചില കാര്യങ്ങൾ മാത്രം അവരോട് പറഞ്ഞു.
അപ്പോ മിസ്സും ടീച്ചറും എനിക്ക് ഭ്രാന്ത് ഉള്ളതുപോലെ എന്നെ മുഖം ചുളിച്ചു നോക്കി.
ഒടുവലില്‍ രണ്ട് കാട്ടുപോത്തുകളും അതിന്റെ വണ്ടിയെ വലിച്ചു കൊണ്ട് വന്ന് എന്റെ വണ്ടിക്ക് പുറകിലായി ബ്രേക്കിട്ട പോലെ നിന്നു. പക്ഷേ മൂപ്പനേ പേറി കൊണ്ടുവരുന്ന കാട്ടാന മരവീട്ടിനു മുന്നില്‍ നില്‍ക്കുന്ന ഞങ്ങൾക്കടുത്തേക്കാണ് വന്നത്. അപ്പൊ ടീച്ചറും മിസ്സും ഭയന്ന് എന്റെ രണ്ട് സൈഡിലായി എന്റെ ഓരോ കൈ പിടിച്ചു കൊണ്ട് പേടിച്ച് എന്നോട് ചേര്‍ന്നു നിന്നു.
“പേടിക്കേണ്ട. അത് കാട്ടാന ആണെങ്കിലും അലഞ്ചി മാമയുടെ ഉറ്റ മിത്രമാണ് അവന്‍. അവന്റെ പേരാണ് ‘സെർനു’… പ്രാചീനകാലത്ത് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വന ദൈവത്തിന്റെ പേരിന്റെ പകുതിയാണ് അവന് കൊടുത്തിരിക്കുന്നത്. പിന്നെ അവന്‍ തന്നെയാണ് ആ ദൈവം എന്നും ഒരുപാട് ആളുകൾ വിശ്വസിക്കുന്നു. സാധാരണ ആനകളേക്കാളും സെർനുവിന് നൂറിരട്ടി ബുദ്ധി കൂടുതലാണെന്നാണ് മൂപ്പന്റെ അവകാശം. ബുദ്ധിയുടെ കാര്യത്തിൽ ചിലപ്പോഴൊക്കെ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. പിന്നെ സെർനുവിന് മൂപ്പനേ പോലെതന്നെ എന്നേയും ഭയങ്കര കാര്യമാണ്.” ഞാൻ വിശദമായി അവര്‍ക്ക് പറഞ്ഞു കൊടുത്തു.
