മിൺമിണി മൂപ്പന്റെ മകന്റെ പേരക്കുട്ടിയാണ്. ആദിവാസി ജനങ്ങളിൽ തുച്ഛമായ ചിലരെ പോലെ പഠിക്കാൻ ഭയങ്കര താൽപര്യം കാണിക്കുന്ന കൂട്ടത്തിൽ പെടും. അവള്‍ BSc ഫസ്റ്റ് ഇയറിലാണ്. അവളുടേയും, അതുപോലെ വേറെ കുറെ കുട്ടികളുടേയും കംപ്ലീറ്റ് ഫീസും മറ്റ് ചിലവുകളും എല്ലാം ഞാനാണ് ഏറ്റെടുത്തിരിക്കുന്നത്.
“എടി മോളു, നീ ഇവിടെ ഉണ്ടായിരുന്നിട്ടും എന്തേ നേരത്തെ പുറത്ത് വരാതെ അകത്ത് തന്നെ ഇരുന്നു കളഞ്ഞത്..?” ഓടി വന്ന് എന്നെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ തന്നിട്ട് അവളുടെ കവിളും എനിക്ക് കാണിച്ചു നിന്നു.
ഞാനും അവള്‍ക്ക് കവിളിൽ ഉമ്മ കൊടുത്ത ശേഷം അവള്‍ എന്നെ വിട്ട് അല്‍പ്പം പുറകോട്ട് മാറി നിന്നിട്ട് എന്റെ കൈ പിടിച്ചു കൊണ്ട് ഭംഗിയായി ഒന്ന് ചിരിച്ചു.
എന്നിട്ട് സാധനങ്ങള്‍ എടുത്തുകൊണ്ട് വന്ന് എന്റെ വണ്ടിയില്‍ വയ്ക്കുന്ന അവളുടെ കസിൻസിനേ അവള്‍ തുറിച്ചു നോക്കി. അവന്മാർ പെട്ടന്ന് ജാള്യതയോടെ അവളുടെ മുഖത്ത് നിന്നും വേഗം നോട്ടം മാറ്റി.
“ഒന്നും പറയണ്ട, അച്ചാച്ചാ,” അവള്‍ ഒന്ന് കൂടി അവളുടെ കസിൻസിനേ ഇരുത്തി നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കി. “ഞാനും മുത്തശ്ശനും കൂടി എത്ര സമയമെടുത്താണ് എല്ലാ സാധനങ്ങളും വേര്‍തിരിച്ച് വെച്ചിരുന്നതെന്ന് അറിയാമോ..! പക്ഷേ ആ മണ്ടന്‍മാരാണ് അതൊക്കെ വണ്ടിയിലോട്ട് എടുത്ത് വച്ചത്. ഞങ്ങൾ വേര്‍തിരിച്ച് വെച്ചിരുന്നതിനെ എല്ലാം അവർ രണ്ടുപേരും കൂട്ടി കളി തമാശ കാണിക്കുന്നതിനിടയിൽ അറിയാതെ തട്ടി മറിച്ച് ഒരുമിച്ച് മിക്സ് ചെയ്തേക്കുന്നു. കവറിൽ മണ്ണ് നിറച്ചാണ് മരുന്ന് ചെടികള്‍ എല്ലാം ഞാൻ നട്ട് വെച്ചിരുന്നത്, അതിനെയും അവന്മാര് നശിപ്പിച്ചു.. കവറും പൊട്ടിച്ച് മണ്ണും കളഞ്ഞാണ് അതൊക്കെ വണ്ടിയില്‍ എടുത്തുകൊണ്ട് വച്ചിരിക്കുന്നത്.” അവള്‍ പിന്നെയും അവന്മാരെ തുറിച്ചു നോക്കിയിട്ട് തുടർന്നു,
