ഉടനെ അവള്‍ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എനിക്ക് ചുറ്റും തുള്ളിച്ചാടി കൊണ്ട് നടന്നു. ഞാൻ അവളുടെ ഉത്സാഹം കണ്ട് ചിരിച്ചു.
അന്നേരം മൂപ്പനും മിസ്സും ടീച്ചറും കൂടി അവരുടെ എന്തോ സീരിയസ് ചർച്ച മതിയാക്കി, മിൺമിണിയുടെ കുട്ടിത്തവും ഉത്സാഹവും കണ്ട് പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു നിന്നു.
“ഓഹോ, അപ്പോ, അവനോട് ഉള്ള പരാതിയൊക്കെ പറഞ്ഞ് അവന്റെ പിന്തുണയും നീ നേടിയല്ലേ..?” മൂപ്പൻ കണ്ണുരുട്ടി കൊണ്ട്, പക്ഷേ വാത്സല്യത്തോടേ അവളോട് ചോദിച്ചു. അതിന് അവള്‍ കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ കൈ പിടിച്ചുകൊണ്ട് നിന്നു.
അപ്പോ മൂപ്പൻ തലയാട്ടി പുഞ്ചിരിച്ചു, ശേഷം മിൺമിണിയെ മിസ്സിനും ടീച്ചർക്കും പരിചയപ്പെടുത്തി കൊടുത്തു.
ഉടനെ, എന്തോ ഒരു ബോണ്ട് അവർ തമ്മില്‍ ഉണ്ടായത് പോലെ മിൺമിണിയും ടീച്ചറും മിസ്സും ഒരുമിച്ച് ക്യാഷ്വലായി ഒരുമിച്ചു പോയി ദൂരത്തേക്ക് മാറിനിന്ന് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. ഞാനും മൂപ്പനും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു.
“അലഞ്ചി മാമാ, നേരത്തെ നിങ്ങൾ പ്രവചനം പോലെ എന്തൊക്കെയാ ഞങ്ങളോട് പറഞ്ഞത്…?”
“അതൊന്നും എനിക്ക് ഓര്‍മയില്ല, തമ്പി.” അയാൾ എന്നോട് കല്ല് വച്ച നുണ പറഞ്ഞു. അതെനിക്ക് അയാളുടെ കണ്ണില്‍ നിന്നും വ്യക്തമായി തന്നെ മനസ്സിലായി. “പെട്ടന്ന് എന്റെ മനസ്സിൽ എന്തോ കൂടിയത് പോലെ ആരോ എന്നെകൊണ്ട് അതൊക്കെ പറയിപ്പിച്ചു. അത്രതന്നെ എനിക്ക് പറയാന്‍ കഴിയു. പിന്നെ നി വളരെ സൂക്ഷിക്കണം ജിനു. നമ്മൾ ഒരിക്കലും, ചില ബുദ്ധിയില്ലാത്ത മൃഗങ്ങളേ പോലെ ജീവികരുത്…, നല്ല വിവേകമുള്ള മനുഷ്യനായി തന്നെ ജീവിക്കണം.”
