മുസാഫിറിന്റെ ഡയറികുറിപ്പുകൾ
Musafirinte Diarykurippikal | Author : Mauna Loa
ആഷിഷ് മുസാഫിർ എന്ന് പേരിടുമ്പോൾ എന്തിനിട്ടു എന്ന് പപ്പാ അന്ന് ചിന്തിച്ചു കാണില്ല.പക്ഷെ കോളേജ് വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞതോടെ മുസാഫിർ എന്ന ആ രണ്ടാം പേര് അന്വർത്ഥമായി കഴിഞ്ഞിരുന്നു. ചെറുതും വലുതുമായി പല യാത്രകൾ തന്നെയായിരുന്നു പിന്നീടങ്ങോട്ട്.
‘സഫറോം കി സിന്ദഗി ജോ കഭീ കഥം നഹീ ഹോ ജാത്തീ ഹേ’ (യാത്രകളുടെ ജീവിതം അത് ഒരിക്കലും അവസാനിക്കുന്നില്ല). എന്ന് മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞത് പോലെയായിരുന്നു. സീരിയസ് ആയി കണ്ടിരുന്ന ഒരു പ്രണയം ബ്രേക്കപ്പ് ആയത് ആ യാത്രകളോടുള്ള ആർത്തി കൂട്ടി എന്നത് വേറൊരു കാര്യം.
പ്രകടമായ പ്രണയത്തിന്റെ അർത്ഥശൂന്യമായ പര്യവസാനമായിരുന്നു ഓരോ നഷ്‌ട പ്രണയങ്ങളും. പ്രണയത്തിൽ ഒന്നുകിൽ ആണ് പെണ്ണിനെ ചതിക്കും. അല്ലെങ്കിൽ പെണ്ണ് ആണിനെ ചതിക്കും. അതുമല്ലെങ്കിൽ അവർ രണ്ട് പേരും ചേർന്ന് പ്രണയത്തെ ചതിക്കും എന്ന് പ്രണയം തകർന്നവർക്ക് കരുതാൻ തീർച്ചയായും ന്യായമുണ്ട്.
ഏതായാലും നഷ്‌ടപ്രണയത്തിന്റെ സങ്കടങ്ങളിൽ മനസ്സിനെ തളച്ചിടാതിരിക്കാനാണ് പാഷൻ ആയിരുന്ന യാത്രയും വായനയും എഴുതുമൊക്കെ കൂടുതൽ ആയി ചെയ്തു കൊണ്ടിരുന്നത്. എല്ലാ ആഴ്ചകളിലും ഉള്ള ജോലി ആവശ്യർത്ഥമുള്ള ബാംഗ്ലൂർ – കോഴിക്കോട് യാത്രകൾ വായനയ്ക്കും എഴുതിനുമൊക്കെ പതിവിലും കൂടുതൽ സമയം നൽകി എന്നതും സൗകര്യപ്രഥമായി. ഇതിനെ സഹായിക്കുന്ന ഫോട്ടോഗ്രാഫിയിലുള്ള താത്പര്യം കൂടി ഇതോടൊപ്പം വളർന്നു വന്നു.

അപ്പൊ തുടങ്ങുവല്ലേ
തുടക്കം കലക്കി 👌