ഈ അവധി ദിനങ്ങള്‍ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്നായിരുന്നു അപ്പോഴത്തെ അവന്‍റെ ആഗ്രഹം. അപ്പോഴാണ് സേതുവിനൊരു വെളിപാടുണ്ടായത്, “നമുക്ക് ഡിന്നര്‍ കഴിച്ചിട്ട് വീണ്ടും വരാം ഡാന്‍സ് ചെയ്യാന്‍, എന്നാല്‍ വയറൊന്നു ഒതുങ്ങും, എന്താ?”
ആലിംഗനത്തിലമരാന്‍ വെമ്പി നിന്ന കമിതാക്കള്‍ക്ക് ആ പറഞ്ഞത് വിഷമമായെങ്കിലും അവരത് അംഗീകരിച്ചു. “നട്സും ഗ്ലാസ്സുകളും മാത്രം അകത്തേക്ക്, ബാക്കി അവിടിരുന്ന് ഒന്നുകൂടി തണുക്കട്ടെ,” സേതുരാമന്‍ ചിലതൊക്കെ എടുത്ത് അകത്തേക്ക് നടന്നു, മറ്റു രണ്ടുപേര്‍ ബാക്കിയുള്ളതെടുത്തു പിറകെയും.
ഫ്രിട്ജിലിരുന്ന ചപ്പാത്തിയും ബട്ടര്‍ചിക്കനും വെജ് സബ്ജിയുമൊക്കെ മൈക്രോവേവില്‍ ചൂടാക്കി അവര്‍ ഭക്ഷണം തുടങ്ങി. ടേബിളിന്‍റെ ഒരു തലക്കല്‍ കാമിനിയെ പിടിച്ചിരുത്തി പുരുഷന്മാര്‍ ഇരു ഭാഗത്തുമായാണ് ഇരിപ്പുറപ്പിച്ചത്. ഭര്‍ത്താവും കാമുകനും കൂടി അവളെ മത്സരിച്ചൂട്ടി. പൊസ്സെസ്സിവ്നെസ്സ് ഇല്ലാത്ത പതിയുടെയും, പ്രണയം തലക്ക് കയറിയ കാമുകന്‍റെയും ലാളന, അവള്‍ ശരിക്കും ആസ്വദിച്ചു. ചുണ്ടിലേക്ക് ഭക്ഷണം വെച്ചുതരുന്ന വിരലുകള്‍ നുണയാന്‍ അവളും ഉത്സാഹിച്ചു. ഡിന്നര്‍ കഴിഞ്ഞ് മൂവരും കൂടിത്തന്നെ എല്ലാം ഒതുക്കി, വീണ്ടും മുറ്റത്തെ തണുപ്പിലെക്കിറങ്ങി.
വീഞ്ഞും വോഡുക്കയും ഓരോന്നുകൂടി എടുത്തശേഷം അവര്‍ ബെഞ്ചിലിരുന്ന് മലമുകളിലെ നിശബ്ദതയും, മാനത്തെ നിലാവിന്‍റെ ഭംഗിയും ഏറെ ആസ്വദിച്ചു. യാത്രചെയ്തുള്ള പരിചയം കുറവ് കാമിനിക്കായിരുന്നു. ഇന്ത്യയിലൊട്ടുക്ക് വിശാലമായി സേതുരാമന്‍ സഞ്ചരിച്ചിരുന്നു, അരുണാവട്ടെ ലോകത്തില്‍ തന്നെ പലയിടത്തും പോയിരുന്നു. ഇരുവരും യാത്രക്കിടയിലെ അനുഭവങ്ങളെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചു. ഇത്തിരിക്കഴിഞ്ഞപ്പോള്‍ കാമിനിക്ക് ബോറടിച്ചു തുടങ്ങി.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..