കേരളത്തിലെ അറിയപ്പെടുന്ന എഞ്ചിനീയറിംഗ് കോളേജില്‍ പഠനം, പിന്നെ ന്യൂഡല്‍ഹിയിലെ പ്രശസ്തമായ ഒരു മാനേജ്‌മന്റ് ഇന്‍സ്റ്റിറ്റുട്ടില്‍നിന്ന് MBA, അതുകഴിഞ്ഞ് ചെന്നയിലും മുംബായിലും ബോട്സ്വാനയിലും ഉദ്യോഗം, പിന്നെ ഇപ്പോള്‍ കുറച്ച് കാലമായി കൊച്ചിയില്‍ സ്വന്തം കണ്‍സള്‍ട്ടിംഗ് ഓഫീസ് സ്ഥാപിച്ച് കമ്പനികള്‍ക്ക് ISO സര്ട്ടിഫികെഷന്‍ സംബധിച്ച് ട്രെയിനിംഗ് കൊടുക്കുന്നു. അതിന്‍റെ പാര്‍ട്ണര്‍ ആണ് ശേഖര്‍. ജീവിതം നന്നായി മുന്നോട്ടു കൊണ്ടു പോകുന്നു. പാവം ഇയാളുടെ ഭാര്യ ആണ് തന്‍റെ സ്വപ്നകാമുകി എന്നതില്‍ അവന് ചെറിയൊരു ഖേദം തോന്നി. സംസാരത്തിനിടെ അരുണിന്‍റെ കല്യാണ വിഷയം പൊങ്ങി വന്നപ്പോള്‍, തിരക്കിനിടെ അതിന് സമയം കിട്ടിയില്ല എന്ന്‍ പറഞ്ഞ് അവന്‍ ഒഴിഞ്ഞുമാറി. തന്‍റെ കുടുംബത്തെ സേതുരാമന്‍ സ്വയം പറഞ്ഞ് പരിചയപ്പെടുത്തി.
കാമിനിയെ ജിമ്മില്‍ കണ്ടിട്ടുണ്ട്, “ഐ വുഡ് ലൈക് ടു മീറ്റ് ഹെര്‍,” നേരില്‍ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്, എന്ന് അരുണ്‍ പറഞ്ഞപ്പോള്‍ സേതുരാമന്‍റെ കണ്ണിലുയര്‍ന്ന തിളക്കം അവന്‍ ശ്രദ്ധിച്ചു. അവളും ഒരു ഇന്‍റ്റീറിയര്‍ ഡെക്കറേഷന്‍ firm-ല്‍ കണ്‍സള്‍റ്റണ്ട് ആയി ജോലി ചെയ്യാറുണ്ട് എന്ന് കേട്ടപ്പോള്‍ പൊടുന്നനെ അവനൊരു ചിന്ത തോന്നി, തന്‍റെ കോര്‍പ്പ്റേറ്റ് ഓഫീസില്‍ ഒരു റീ-ഡെക്കറേഷന്‍ പ്രൊജക്റ്റ് ആലോചിച്ചാല്‍ അവളെ അടുത്ത് സംസാരിക്കാന്‍ കിട്ടുമെന്ന്. പിന്നെ ഡിസ്ക്കഷന്‍ അതിനെക്കുറിച്ചായി.
കാമിനിയോട് ഈ കാര്യം സംസാരിക്കാമെന്ന് സേതുരാമന്‍ ഏറ്റു. അതിനിടെ അമ്മ അച്ഛനെ ശ്രദ്ധിക്കാനുള്ള കാര്യം ഓര്‍മ്മിപ്പിച്ചതോടെ അവര്‍ സംസാരം നിര്‍ത്തി അകത്ത് വൃദ്ധന്മാരുടെ അടുത്തേക്ക് നീങ്ങി. താമസിയാതെ ശേഖറിനെയും കൊണ്ട് സേതു യാത്ര പറഞ്ഞ് പോവുകയും ചെയ്തു. അടുത്തൊരു ദിവസം, കാമിനി വര്‍ക്ക് ചെയ്യുന്ന കമ്പനിയിലെ ബിസിനെസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ അരുണിനെ വന്നു കണ്ട് ബന്ധപ്പെട്ട ആള്‍ക്കാരുമായി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തു. പക്ഷെ പ്രൊജക്റ്റ് കണ്‍സള്‍റ്റന്റ് എന്ന നിലക്ക് കാമിനിയുടെ പങ്കാളിത്തം തുടങ്ങാന്‍ ഇനിയും വളരെ സമയമെടുക്കും എന്ന്‍ മനസ്സിലാക്കികൊണ്ട് അവന്‍ കാത്തിരുന്നു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..