ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded] 176

തമാശകള്‍ പറഞ്ഞും, അന്യോന്യം കളിയാക്കിയും തമ്മില്‍ കാല് വാരിയും ചിരകാല സുഹൃത്തുക്കളെപ്പോലെ അവര്‍ കയറ്റം കയറി. ആരോഗ്യക്ഷമതയില്‍ സേതുവിനെക്കാള്‍ മുന്നിലായിരുന്ന കാമിനിയും അരുണും അയാളെ കടന്ന് വേഗത്തില്‍ കയറിയപ്പോള്‍, സ്വതേ അലസതയുള്ള സേതുരാമന്‍ വലിയ തിരക്കൊന്നും കൂട്ടാതെ അല്‍പ്പംപിറകിലായി. അയാള്‍ മുകള്‍ഭാഗത്ത് എത്തിയപ്പോഴെക്ക്‌ ഇവിടെ വന്ന്‍ പരിചയമുള്ള കാമിനി തുള്ളിച്ചാടി അവിടെയൊക്കെ അരുണിനെ സീനറിയും ദൂരെയുള്ള സ്ഥലങ്ങളും കാണിച്ചുകൊടുത്ത് ബഹളം വെച്ച് നടപ്പുണ്ടായിരുന്നു.

സൂര്യോദയത്തിന് തൊട്ട് മുന്നേയാണ്‌ അവര്‍ എത്തിയത്. മൂവരും തോളോട് തോള്‍ ചേര്‍ന്ന് നിന്ന്‍ സൂര്യോദയം ആസ്വദിച്ചു. മഞ്ഞ് ആകെ ഒരു ആവരണം അന്തരീക്ഷത്തില്‍ ചാര്‍ത്തിയിരുന്നു. കയറ്റം കയറിയ ആയാസം പക്ഷെ ശരീരത്തില്‍ നിന്ന്‍ തണുപ്പിനെ അകറ്റുകയും ചെയ്തു. വളരെ അലൌകികമായ ഒരു ശാന്തതയും സമാധാനവും ആ കാഴ്ചകളിലും ചുറ്റുപാടും നിറഞ്ഞു നിന്നു. അതേ ചിന്ത തന്നെ മൂവരിലും പ്രതിഭലിച്ചു.

ലൈംഗികച്ചുവയുള്ള യാതൊരു കാര്യവും വിദൂരമായിപ്പോലും അവരില്‍ അപ്പോള്‍ തൊട്ട് തീണ്ടിയിരുന്നു പോലുമില്ല. നിറഞ്ഞ സന്തോഷത്തിലും സംതൃപ്ത്തിയിലും മനസ്സിനെ വിട്ടുകൊടുത്ത് അവര്‍ സൂര്യോദയം കണ്ട്നിന്നാസ്വദിച്ചു. നടുവില്‍ നിന്നിരുന്ന കാമിനി കൈകള്‍ ഇരു ഭാഗത്തും നിന്നിരുന്നവരുടെയും പിറകില്‍ കൂടിയിട്ട് അവരുടെ വയറിന്‍റെ സൈഡില്‍ പിടിച്ചു നിന്നു. സൂര്യന്‍ ഉയര്‍ന്ന് വന്നപ്പോള്‍, സേതു ഇറക്കി വെച്ചിരുന്ന ബാക്ക് പാക്കില്‍ നിന്ന് കയ്യില്‍ കരുതിയ ഷീറ്റെടുത്ത് ഏതാണ്ട് നിരപ്പായ ഭാഗത്ത്‌ വിരിച്ച്, ചായ കരുതിയ ഫ്ലാസ്ക്കും ബിസ്കറ്റ് പാക്കുകളും നിരത്തി വെച്ചു.

The Author

Sethuraman

3 Comments

Add a Comment
  1. ഇതാണ് കഥ
    വായിച്ചങ്ങു ഇരുന്നുപോയി
    കാമിനിയും അരുണും സേതുവും 🔥🔥🔥
    കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
    അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
    എന്നേലും അടുത്ത പാർട്ട്‌ എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ

  2. വല്മീകി

    തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.

    അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.

    മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ

  3. Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..

Leave a Reply

Your email address will not be published. Required fields are marked *