പെട്ടന്ന് കയറ്റത്തോടുകൂടിയുള്ള ഒരു വളവു തിരിഞ്ഞപ്പോള്‍ മുന്നില്‍ മതില്‍ക്കെട്ടും ഉയര്‍ന്ന ഗേറ്റും പ്രത്യക്ഷപ്പെട്ടു. വാഹനത്തിന്‍റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു, ഗേറ്റ് ആരോ തുറന്നപ്പോള്‍ സാര്‍ വണ്ടി അകത്ത് കയറ്റി പോര്‍ച്ചില്‍ കൊണ്ടുപോയി നിര്‍ത്തി. ഗെയിറ്റിനടുത്ത് സ്കൂട്ടര്‍ എത്തിയപ്പോള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മാഡത്തിനെ കണ്ടു. എന്തൊരു സൌന്ദര്യമാണ് അവര്‍ക്ക്.
തലകുനിച്ച് ചിരിച്ചു കാണിച്ച് അവള്‍ സ്കൂട്ടര്‍ ജീപ്പിനു പിറകെ സ്റ്റാന്‍ഡില്‍ ഇട്ട് ഹെല്‍മെറ്റ് ഊരി സീറ്റില്‍ വെച്ച് മാഡത്തിന് നേരെ നടന്നു. അപ്പോഴേക്ക് കാമിനി ഗെയ്റ്റടച്ച് മുറ്റത്തിനരികിലുള്ള സിമിന്‍റ് ബെഞ്ചിനടുത്ത് എത്തിയിരുന്നു, കൂടെ സേതു സാറും എത്തി.
സാര്‍ ബെഞ്ചിലിരുന്നപ്പോള്‍ മാഡം അതിന് മുന്നിലുള്ള സിമന്‍റ് മേശയില്‍ കയറിയിരുന്ന്‍ അവളെ ബെഞ്ചിലിരിക്കാന്‍ ക്ഷണിച്ചു. സാറിന്‍റെ മുന്നിലിരിക്കാനുള്ള മടികൊണ്ട് അവള്‍ ചിരിച്ചുകാണിച്ചു നിന്നതെയുള്ളു.
സാറ് ഉടനെ കൈ നീട്ടി അവളുടെ കയ്യില്‍ പിടിച്ച് വലിച്ച് ബെഞ്ചില്‍ ഇരുത്തി. പെട്ടന്നായതുകൊണ്ട് അവള്‍ക്ക് റിയാക്റ്റ് ചെയ്യാനും പറ്റിയില്ല. അവള്‍ ചമ്മിയ ചിരിയുമായി മുന്നിലിരിക്കുന്നവരെ മാറി മാറി നോക്കി. “എന്തൊക്കെയുണ്ട് ഷംന, ജോലി എങ്ങിനെഉണ്ട്, ഇഷ്ട്ടമാണോ?” കാമിനി ചോദിച്ചു.
“അതെ മാഡം, നിങ്ങളോടൊക്കെ എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല, നൂറു പുണ്യം കിട്ടും രണ്ടാള്‍ക്കും,” ഷംന മൊഴിഞ്ഞു.
“അതൊക്കെ കൊള്ളാം, പക്ഷെ ആ MBA പ്രോഗ്രാം സമയത്ത് നീ തീര്‍ത്തില്ലെങ്കില്‍ അപ്പൊ കാണാം,” സേതു അവളെ വിരട്ടി. “ഇന്നെന്തു പറ്റി, വീട്ടില്‍ പോകാതെ ഇവിടെ നില്‍ക്കാന്‍?”

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..