പിന്നെ ഷംനയുടെ നേരെ തിരിഞ്ഞ് തുടര്‍ന്നു, “സേതുച്ചേട്ടന്‍ എന്‍റെ സ്വന്തം ജേഷ്ഠന്‍ തന്നെയാണെന്ന് കരുതിക്കോളൂ, അതുകൊണ്ട് പറയുകയാണ്. അദ്ദേഹം കുട്ടിയുടെ ഭാവി തകര്‍ത്തു എന്നൊരിക്കലും ചിന്തിക്കാതിരിക്കാന്‍ കൂടിയാണ് ഇതെല്ലാം. ഒരു കാരുണ്യവും ആരുടേയും പക്കല്‍ നിന്ന് തേടാതെ ഷംനക്ക് ഇനി ജീവിക്കാന്‍ പറ്റണം, അതെന്‍റെ കൂടി ആവശ്യമാണ്. അന്തസ്സായി തനിക്ക് ജോലിചെയ്തു ജീവിക്കാന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു എന്നതിലപ്പുറം ഞാന്‍ ഒന്നും ഇവിടെ ചെയ്യുന്നില്ല.”
അതും പറഞ്ഞ്, അവന്‍ കാമിനിക്ക് നേരെ തിരിഞ്ഞ് തുടര്‍ന്നു, “ചേച്ചി, നമുക്ക് ഉള്ളതെല്ലാം കൂടി തട്ടിക്കൂട്ടി എന്തെങ്കിലും ചൂടാക്കി കഴിച്ചാലോ? നല്ല വിശപ്പ് തുടങ്ങി.” അത് കേട്ടതോടെ നാലുപേരും വീട്ടിനുള്ളിലേക്ക് തിരിഞ്ഞു.
ഭക്ഷണം കഴിഞ്ഞ് അധികം താമസിയാതെ ഷംന മൂന്ന് പേരോടും യാത്ര പറഞ്ഞ് തിരികെ പോയി. കാമിനിയും സേതുരാമനെയും ആലിംഗനം ചെയ്ത ശേഷം ഇനി അരുണിനോട് എങ്ങിനെ യാത്ര പറയണം എന്നറിയാതെ നിന്ന അവളെ, അരുണ്‍ തോളില്‍ പിടിച്ച് അണച്ച് നെറുകില്‍ ഒരു ചുംബനവും കൊടുത്താണ് വിട്ടത്. താമസിയാതെ അവളുടെ വട്സാപ്പില്‍ സേതു പുതിയ ജോലിയുടെ വിവരങ്ങളും മറ്റും അയക്കും എന്നൊരു വാഗ്ദാനം അവന്‍ കൊടുത്തു.
അവള്‍ പോയതോടെ മൂവരും അല്‍പ്പം വിശ്രമിക്കാനായി മുറികളിലേക്ക് പോയി, അരുണ്‍ തനിച്ചും, കാമിനിയും സേതുവും ഒരുമിച്ചുമാണ് ഉറങ്ങിയത്. സന്ധ്യയായിട്ടാണ് പിന്നെ അവര്‍ കുളിച്ച് ഫ്രഷ് ആയി ലിവിംഗ് റൂമില്‍ ഒത്തു കൂടിയത്. ഇതിനിടെ ഷംന റിസോര്‍ട്ടിലെ ജീവനക്കാര്‍ വശം അവര്‍ക്ക് രാത്രിക്കുള്ള ഭക്ഷണം കൊടുത്തയച്ചിരുന്നു, സേതുവിന്‍റെ നിര്‍ദ്ദേശമനുസരിച്ച്. അതിരാവിലെ തിരികെ നാട്ടിലേക്ക് പോകാം എന്ന തീരുമാനത്തോടെ അവര്‍ ഓരോ ഡ്രിങ്ക് എടുത്ത് പുറത്തെ ചെറു മഞ്ഞില്‍ ചെന്നിരുന്നു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..