കാപ്രിയോ, യോഗാ സ്വെറ്റ് പാന്റ്റോ ധരിച്ച്, സ്പോര്‍ട്സ് ബ്രായും ടീ ഷര്‍ട്ട്‌മൊക്കെയായി, വര്‍ക്ക്ഔട്ട് ചെയ്യുന്ന കാമിനി ഒരു മദിപ്പിക്കുന്ന കാഴ്ചതന്നെയായിരുന്നുതാനും.
വീണ്ടും പ്രാക്ടിക്കല്‍
അനിലിനെ പരിചയപ്പെടുന്നതിന് ഒരു വര്‍ഷം മുന്നെ, അവരുടെ ജീവിതത്തില്‍ വലിയ വ്യതിനായങ്ങള്‍ വരുത്തിയ ഒരു സംഭവം നടന്നിരുന്നു. വളാഞ്ചേരിക്കടുത്ത് തറവാട്ട് വീടില്‍ താമസിച്ചിരുന്ന കാമിനിയുടെ അച്ഛന്‍, ഒരപകടത്തില്‍ മരിച്ചു. വലിയ വീട്ടില്‍ പിന്നെ അമ്മയും BTech ന് പഠിക്കുന്ന അനുജത്തിയും മാത്രം ബാക്കിയായി.
ഒരു മാസത്തോളം സേതുവും കുടുംബവും അവിടെയായിരുന്നു എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍. മറ്റ് കുടുംബാംഗങ്ങളായിട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍, മാനസികമായി തളര്‍ന്ന അമ്മ ഗിരിജയെയും അനുജത്തി യാമിനിയെയും അവിടെ നിര്‍ത്തിപ്പോരാതെ, കൊച്ചിയില്‍ കൊണ്ടുവരാന്‍ തീരുമാനമായി. സേതുരാമന്‍/കാമിനിമാരുടെ അതേ അപ്പാര്‍ട്ട്മെന്റില്‍ ബില്‍ഡിങ്ങില്‍ അതേ ഫ്ലോറില്‍, ഒരു 2BHK ഫ്ലാറ്റ് വാടകക്കെടുക്കാനും, അനുജത്തി യാമിനിക്ക് അവിടെ അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിലേക്ക് ട്രാന്‍സ്ഫര്‍ മേടിക്കാനും ശ്രമം നടത്തുകയും അവര്‍ അതില്‍ വിജയം കാണുകയും ചെയ്തു. തറവാട് തല്‍ക്കാലം പൂട്ടിയിട്ടു.
ഓര്‍മ്മകള്‍ നിറഞ്ഞ് നിന്നിരുന്ന അവിടുന്ന്, കൊച്ചിയിലേക്കുള്ള പറിച്ച്നടല്‍ കാമിനിയുടെ അമ്മക്ക് ഒരു ആശ്വാസമായി. യാമിനി കാമിനിയെക്കാള്‍ പതിനാറ് വയസ്സിന് ഇളയതായിരുന്നു, നാല് അലസിപ്പോകലിന് ശേഷം കിട്ടിയ കുട്ടി. ചേച്ചിയുടെ അത്രതന്നെ വരില്ലെങ്കിലും, അവളും ഒരു കൊച്ചുസുന്ദരി തന്നെയായിരുന്നു. കാമിനിയും സേതുവും അനുജത്തിയെന്നതിനേക്കാള്‍ ഏറെ ഒരു മോളോടെന്നപോലെയായിരുന്നു അവളോട് പെരുമാറിയിരുന്നത്.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..