ഏതായാലും അമ്മമ്മയും ചെറിയമ്മയും അടുത്തേക്ക് വന്നത് മകള്‍ എട്ടുവയസ്സുകാരി കൃഷ്ണവേണിക്ക് ഏറെ സന്തോഷമായി. അവള്‍ അക്ഷരാര്‍ത്ഥത്തില്‍ താമസം തന്നെ അവരുടെ കൂടെ ആക്കിയതോടെ അച്ഛനമ്മമാരുടെ രതികേളികള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യം കിട്ടി. അനില്‍ എന്ന അവിഹിത കാമുകന്‍ അവരുടെ രതിജീവിതത്തിന് മാറ്റ് കൂട്ടി.
പെട്ടന്നാണ് ഒരുനാള്‍ സേതുരാമന് ദാവണ്‍ഗരെ സന്ദര്‍ശിക്കാനുള്ള സന്ദര്‍ഭം വീണ്ടും പൊട്ടിവീണത്. കാമിനിയോട് പറഞ്ഞപ്പോള്‍ അവള്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും മുഖത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ ഇത്തവണ അവളെയും കൊണ്ടുപോകാം എന്ന് സേതു തീരുമാനിച്ചു. “നമുക്ക് ഒരുമിച്ച് പോയാലോ” എന്ന ചോദ്യം വായില്‍ നിന്ന് വീണ് തീരും മുന്നെ, അവള്‍ സേതുവിനെ കെട്ടിപ്പിടിച്ച് ഉമ്മകള്‍ കൊണ്ട് മൂടി.
വാണിയെ വീട്ടുകാരെ ഏല്‍പ്പിച്ച് അവര്‍ യാത്ര തിരിച്ചു. അതാവട്ടെ ഒരു ഒന്നൊന്നര യാത്ര തന്നെ ആയിരുന്നുതാനും. ഇത്തവണ ഫ്ലൈറ്റ്ല്‍ ആണ് യാത്ര ചെയ്തത്. കൊച്ചി ബാംഗ്ലൂര്‍ ഹുബ്ലി പിന്നെ അവിടുന്ന് കാറില്‍. ബാംഗ്ലൂരിലെ ട്രാന്‍സിറ്റ് ടൈമും എല്ലാം കൂടി രാവിലെ പുറപ്പെട്ടിട്ട് ഇരുട്ടി ഏറെ ചെന്നിട്ടാണ് ദാവണ്‍ഗരെ എത്തി ഹോട്ടലില്‍ എത്തിയത്. അതോടെ തിരിച്ചുള്ള യാത്രക്ക് ട്രെയിന്‍ തന്നെ മതിയെന്ന് തീരുമാനിച്ചു. അത്രയധികം ബുദ്ധിമുട്ടുള്ള പരിപാടിയായിരുന്നു ഇത്. അന്നത്തെ ദിവസം കുളിച്ച് ഭക്ഷണം കഴിച്ച് കിടക്കയില്‍ വീണതെ ഇരുവര്‍ക്കും ഓര്‍മ്മയുള്ളൂ.
പിറ്റേന്ന് രാവിലെ അനിലിനോട് വരാന്‍ സേതു ആവശ്യപ്പെട്ടിരുന്നു, ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് താന്‍ പോവുമ്പോള്‍ കാമിനിയെ സിറ്റിയും പരിസരങ്ങളും കാണിച്ചുകൊടുക്കാനായി അനിലുണ്ടല്ലോ. അവന്‍ രണ്ട് ദിവസത്തെ ലീവ് തന്നെ എടുത്തു കാമുകിയുടെ വരവ് പ്രമാണിച്ച്. കാലത്തെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനായി താഴെ ഹോട്ടല്‍ റെസ്റ്റ്റാന്‍ഡില്‍ പുള്ളി നേരത്തെ എത്തി കാത്തിരുന്നു അവരെ കാണാന്‍.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..