ദി കണെക്റ്റ്
അരുണ്‍മാധവിന്‍റെ മൂന്നാര്‍ യാത്രക്ക് പിറ്റേന്ന്, അവനും കാമിനിയും രാവിലെ മുതല്‍ ഇരുട്ടുന്നത് വരെ ജോലിത്തിരക്കില്‍ ആയിരുന്നു. അന്ന്‍ രാത്രി കിടപ്പറയില്‍ ഒതുങ്ങിയപ്പോഴാണ് കാമിനി വീണ്ടും അരുണ്‌മായി ചാറ്റിനു ശ്രമിച്ചത്. സേതു ഒരു ക്ലയന്‍റെമൊത്തു ഡിന്നര്‍ ഉണ്ടായിരുന്ന കാരണം വീട്ടില്‍ എത്തിയിരുന്നില്ല. ആദ്യത്തെ “ഹായ്” ക്ക് തന്നെ അരുണ്‍ മറുപടി കൊടുത്തു. അധികം താമസിയാതെ വളരെ ഫ്രീയായി അവര്‍ തമ്മിലുള്ള ചാറ്റ് ഒഴുകാന്‍ തുടങ്ങി.
നല്ല സുഹൃത്തുക്കളെ പോലെ അവര്‍ ചില തമാശകള്‍ പങ്കുവെച്ചും ജിമ്മിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ച് സമയം കളഞ്ഞു. ഇടക്ക് പക്ഷെ ഒരു ചെസ്സ് കളിയുടെ ചാരുതയോടെ ഇരുവരും അന്യോന്ന്യം വ്യക്ത്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു. ഒരു അണ്‍കംഫര്‍ട്ടബള്‍ സോണ്‍ എത്താതിരിക്കാന്‍, സംസാരം അതിരു വിടരുതെന്ന് നിര്‍ബന്ധമുള്ള പോലെ പക്ഷെ രണ്ടാളും ലിമിറ്റ് പുലര്‍ത്തി. എന്താണ് ഇരുവര്‍ക്കും ആവശ്യം എന്ന് വിട്ടുപറയാത്ത ഒരു കളി.
നാണത്തിന്‍റെ അതിര്‍ വരമ്പുകളോട് കൂടിയ കാമിനിയുടെ ചാറ്റ് വളരെ ഹൃദ്യമായിരുന്നു. കുസൃതിയോടെയുള്ള ഒരു തരം പഞ്ചാര നിറച്ച എഴുത്ത്. അരുണ്‍ അത് വളരെയധികം ആസ്വദിച്ചു. അന്ന് അവന്‍ സമയം ശ്രദ്ധിക്കുന്നതിന് മുന്നെത്തന്നെ അവര്‍ തമ്മിലുള്ള ചാറ്റ് ഒരു മണിക്കൂര്‍ പിന്നിട്ടു. അവര്‍ തമ്മില്‍ ചില കുടുംബ ഫോട്ടോകളും തങ്ങളുടെ മുഖത്തിന്‍റെ മാത്രം ഫോട്ടോകളും കൈമാറി. അവന്‍റെ പുതിയ ഹാരിയറിനൊപ്പമുള്ള മൂന്നാറില്‍ നിന്നെടുത്ത ഫോട്ടോ കിട്ടിയപ്പോള്‍, നന്നായിട്ടുണ്ടെന്ന് കാമിനി അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് അവിടെ ഒരു വീട് ഉണ്ടെന്ന വിവരം അവള്‍ പങ്കുവെച്ചു. അതിന് മുന്നില്‍ നിന്നുള്ള അവളുടെ ഫോട്ടോ അയച്ചുകൊടുത്തു, എനിട്ടൊരു ചോദ്യവും, “നന്നായിട്ടുണ്ടോ?”

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..