ജിമ്മില്‍ വെച്ച് ഒരു ചിരിയോ അല്ലെങ്കില്‍ ഒരു ഹായ് പറച്ചിലിനോ മാത്രമേ അവള്‍ തയ്യാറായുള്ളൂ. അതിലപ്പുറത്തേക്ക് പോവരുതെന്ന് ചാറ്റിനിടെ പ്രത്യേകിച്ച് പറഞ്ഞിരുന്നു. അരുണിന് ദിനംപ്രതി അവളോടുള്ള പ്രണയം വര്‍ദ്ധിച്ചു വന്നു, ഒരു സ്കൂള്‍ കുട്ടിയുടെ ടീച്ചറോടുള്ള പ്രണയം പോലെ അതവന്‍റെ മനസ്സിനെ വിഷാദം നിറച്ച് വീര്‍പ്പ് മുട്ടിച്ചു. ഏതു യാത്രയിലായാലും മീറ്റിങ്ങിലായാലും ഏതു രാജ്യത്തായാലും ഏതു സമയത്തായാലും കാമിനി ഹായ് പറഞ്ഞാല്‍ പിന്നവനെ അവള്‍ ഓഫ് ലൈന്‍ ആകുന്നത് വരെ കിട്ടില്ല. അരുണ്‍ സാര്‍ അങ്ങിനെ അവസാനം ആരുമായോ പ്രേമത്തില്‍ പെട്ടു എന്നുവരെ ഓഫീസില്‍ സംസാരം തുടങ്ങി.
ഒരു ഞായറാഴ്ച്ച രാവിലെ, സേതുരാമന്‍ സകുടുംബം തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയെസ അമ്പല സന്നിധിയിലെത്തി. മലയാളമാസം ഒന്നാം തിയതിയായിട്ട് അവിടെ പോയി തൊഴുകണം എന്ന് കാമിനിയുടെ അമ്മ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്നാപ്പിന്നെ എല്ലാവര്‍ക്കും കൂടെ പോയി തൊഴുതുകളയാം എന്ന് തീരുമാനിക്കുകയായിരുന്നു.
കാമിനി വലിയ മേക്കപ്പ് ഇല്ലാതെ, വീതി കുറഞ്ഞകസവിന്‍റെ കരയുള്ള സെറ്റ് മുണ്ടുടുത്ത്, നീല ബ്ലൌസുമായി കാഴ്ചക്കാരെ കമ്പി അടിപ്പിച്ചുകൊണ്ട് അതിസുന്ദരിയായിരുന്നു കാണാന്‍. അമ്മ ഗിരിജ, ഒരു പുളിയിലക്കര വേഷ്ട്ടി ചുറ്റിയപ്പോള്‍ അനുജത്തി യാമിനിയാകട്ടെ ചേച്ചിയെ വെല്ലാനെന്നപോലെ ചന്ദന നിറത്തിലുള്ള ബ്ലൌസും ഒരിഞ്ച് വീതിയുള്ള കസവോട് കൂടിയ സെറ്റ് മുണ്ടുമാണ് ചുറ്റിയത്. കാമിനിയുടെ മകള്‍ വേണി പട്ടുപാവാടയും മാച്ചിംഗ് ബ്ലൌസും ഇട്ടപ്പോള്‍, സേതു സാധാരണ ഒരു ഡബിള്‍ മുണ്ടും വെള്ള ഷര്‍ട്ടും ആയി ആശ്രിതനെ പോലെ കൂടെ കൂടി.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..