അമ്മമാര്‍ തമ്മിലുള്ള സംസാരത്തിനിടെ, തൊഴുതു കഴിഞ്ഞ് ഹോട്ടലിലെക്കാണ് അവര്‍ പ്രഭാത ഭക്ഷണത്തിന് പോകുന്നത് എന്ന് ഗിരിജ പറഞ്ഞപ്പോള്‍, അരുണലക്ഷ്മി നിര്‍ബ്ബന്ധം പിടിച്ചു അവരുടെ വീട്ടില്‍ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ വരണമെന്ന്. മകന്‍ കൂടി അമ്മയുടെ പക്ഷം ചേര്‍ന്നപ്പോള്‍, കാമിനിക്ക് സമ്മതിക്കെണ്ടിയും വന്നു.
ഉടന്‍ തന്നെ അരുണ്‍ വീട്ടില്‍ വിളിച്ച് ശങ്കരേട്ടനോട് എല്ലാം അടുക്കളയില്‍ സഹായത്തിനുള്ള സ്ത്രീയോടൊത്ത് കൈകാര്യംചെയ്യാന്‍ ഏല്പിച്ചു. അതോടെ സേതുവും കുടുംബവും തൊഴാനായി ക്ഷേത്രത്തിനകത്തെക്ക് നടന്ന്തുടങ്ങിയപ്പോള്‍, “മുത്തശ്ശിയും കൂടെ വരൂ” എന്ന വേണിയുടെ ആവശ്യത്തിനു വഴങ്ങി അരുണലക്ഷ്മിയും കൂടെക്കൂടി. അവര്‍ വരുന്ന വരെ കാത്തിരിക്കാന്‍ അരുണ്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
തൊഴുത് കഴിഞ്ഞ് എത്തിയവര്‍ വാണിയും രണ്ട് അമ്മൂമ്മമാരും ബെന്‍സില്‍ കയറിയപ്പോള്‍ യുവതികള്‍ സേതുരാമനൊപ്പം കൂടി, അരമണിക്കൂര്‍ ദൂരെയുള്ള അരുണിന്‍റെ വീട്ടിലക്ക് അവര്‍ പുറപ്പെട്ടു. കാറില്‍ കയറിയപ്പോള്‍ ചേച്ചി അനുജത്തിയോടു ചോദിച്ചു, “എന്താടി, വല്ലാത്ത ഒരിളക്കം പെണ്ണിന്?” മറുപടി ഉടനെ എത്തി, “ഞാനിവിടെ പുരനിറഞ്ഞു നില്‍ക്കുകയല്ലേ, ചുള്ളന്മാരെ കണ്ടാല്‍ എങ്ങിനെയാണ് ചേച്ചി ഇളകാതിരിക്കുക.” ഇത് കേട്ടു സേതുവും കാമിനിയും ആര്‍ത്തു ചിരിച്ചു. മന്ദഹാസം ഉള്ളിലൊതുക്കി യാമിനി തുടര്‍ന്നു, “അതും ഒരു ഒന്നൊന്നര ആണ് തന്നെ അയാള്‍, അല്ലെ?”
കാമിനിയും അനുജത്തിയും തമ്മില്‍ നല്ല പ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഗിരിജമ്മക്ക് കാമിനിയ്ക്ക് ശേഷം എത്രയോ മിസ് കാരേജുകള്‍ ഉണ്ടായ ശേഷം കിട്ടിയ കുട്ടിയാണ് യാമിനി. അതുകൊണ്ട് ലാളിച്ച് വഷളാക്കിയാണ് ഇപ്പോള്‍ BTech രണ്ടാം വര്‍ഷം പഠിക്കുന്ന അവളെ വളര്‍ത്തിയത്. അവളുടെ അച്ഛന്‍ മരിച്ചതോടെ അതു വര്‍ദ്ധിച്ചു. ചേച്ചിയും ഭര്‍ത്താവും അവളെ സ്വന്തം മകളെ പോലെയാണ് നോക്കിയിരുന്നത്. അതിന്‍റെയൊക്കെ അഹങ്കാരവും അവളിലുണ്ടായിരുന്നു. പക്ഷെ അവളുടെ നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇരുവരും. എന്തും തുറന്ന് തങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ അവള്‍ക്ക് കൊടുത്തിരുന്നു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..