അരുണിന്‍റെ വീട്ടിലെത്തി അച്ഛനെ കണ്ട് ഹലോ പറഞ്ഞ ശേഷം, മുതിര്‍ന്ന സ്ത്രീകളെ അരുണലക്ഷ്മി ഫ്രഷ് ആകാന്‍ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയപ്പോള്‍, ആണുങ്ങള്‍ രണ്ടാളും കൂടി പുറത്തെ വരാന്തയിലിരുന്ന് സംസാരിക്കാന്‍ തുടങ്ങി. വാണി അവിടുത്തെ മുത്തച്ഛനെ കത്തിവെച്ചു കൂടി. ഇടക്ക് സംസാരത്തിനിടെ വളരെ കാഷ്വല്‍ ആയി സേതുരാമന്‍ അരുണിനോട് “നിങ്ങള്‍ തമ്മിലുള്ള ചാറ്റിനെക്കുറിച്ച് കാമിനി എന്നോട് ദിവസവും പറയാറുണ്ട്” എന്ന്‍ പറഞ്ഞപ്പോള്‍ അല്‍പ്പനേരം അരുണ്‍ സ്തബ്ധനായി ഇരുന്നുപോയി. താന്‍ കരുതുന്ന പോലെയല്ല കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന തോന്നലില്‍, ജീവിതത്തില്‍ ഇന്ന് വരെ അനുഭവിക്കാത്ത ഒരു പരിഭ്രാന്തി അവനെ ഒരു നിമിഷം പിടികൂടി. ഒന്നും മിണ്ടാനാകാതെ അവന്‍ സേതുവിന്‍റെ മുഖത്തേക്ക് നോക്കി.
എന്നാല്‍ അങ്ങിനെ ഒരു കാര്യം ഉരിയാടിയിട്ടേ ഇല്ല എന്ന മട്ടില്‍ കക്ഷി അരുണിന്‍റെ കയ്യിലുള്ള വാഹനങ്ങളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ച്മൊക്കെ സംസാരിച്ചുകൊണ്ടിരുന്നു. അമ്മ വന്നു വിളിച്ചപ്പോള്‍ എല്ലാവരുമൊത്ത് പ്രഭാത ഭക്ഷണവും കഴിച്ച് വിരുന്നുകാര്‍ യാത്ര പറഞ്ഞു. അന്ന് രാത്രി കാമിനി ചാറ്റില്‍ വന്നത് 9 മണിക്കാണ്. നമ്മള്‍ ചാറ്റ് ചെയ്യുന്നത് ഭര്‍ത്താവിന് അറിയാമോ എന്ന അവന്‍റെ ചോദ്യത്തിന് “ചേട്ടനും ഞാനും തമ്മില്‍ രഹസ്യങ്ങള്‍ ഒന്നുമില്ല, അപ്പൊ ബോയ് ഫ്രണ്ട്ന്‍റെ കാര്യം അറിയാതിരിക്കുമോ?” എന്നാണ് അവള്‍ കുസൃതിയോടെ മറുപടി പറഞ്ഞത്. അന്ന് രാവിലത്തെ കാര്യങ്ങളും മറ്റു പലതും തമ്മില്‍ സംസാരിച്ച ശേഷം, “ഇനി ഞാന്‍ പോട്ടെ, ചേട്ടനിവിടെ കയറുപൊട്ടിച്ച് കാത്തിരുപ്പുണ്ട്” എന്ന് പറഞ്ഞാണവള്‍ യാത്ര പറഞ്ഞത്. എന്തിനായിരുന്നു കാത്തിരിപ്പെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ എന്നവന്‍ ഓര്‍ത്തു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..