അതില്‍ മിക്കവരും ഇപ്പോഴും തന്‍റെ കൂടെത്തന്നെയുണ്ട്. സ്വത്തുക്കള്‍ ഒന്നും താനായിട്ട് നഷ്ട്ടപ്പെടുത്തിയില്ല, എല്ലാം അധികമാക്കിയിട്ടെ ഉള്ളു. വിവാഹത്തിന് സമ്മതിക്കാതെ കാള കളിച്ച് നടക്കുകയാണ് എന്നൊരു പരാതി മാത്രമേ അമ്മ അരുണക്കുള്ളു. പക്ഷെ പരിധിയും നിലവാരവും വിട്ടു താന്‍ കളിക്കില്ല എന്ന് അച്ഛന് വ്യകതമായറിയാം, കക്ഷിയുടെ വിശ്വസ്തരെക്കൊണ്ട് സ്പൈ വര്‍ക്കൊക്കെ നടത്തിയെന്ന്‍ തോന്നുന്നു. അതുകൊണ്ട് പുള്ളിയുടെ ഫുള്‍ സപ്പോര്‍ട്ടാണ് തനിക്ക്. അവന് വേണ്ടപ്പോള്‍ അവന്‍ പറയും എന്നാണ് ആളുടെ നിലപാട്. ഒറ്റ മകന്‍ ആയതിന്‍റെ ലാളന അമ്മയും അച്ഛനും ധാരാളം നല്‍കിയിട്ടുണ്ട്, അവര്‍ തമ്മിലുള്ള പ്രേമം പോലെ; പേരുപോലും അമ്മയുടെ ‘അരുണ’ അച്ഛന്‍റെ ‘മാധവന്‍’ ചേര്‍ത്ത് നല്‍കിയതാണ് തനിക്ക്, ‘അരുണ്‍ മാധവന്‍,’ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും ‘അരുണ്‍.’
തന്‍റെ നഗരത്തില്‍ തന്നെക്കുറിച്ച് ഒരുനിലക്കുമുള്ള ഗോസ്സിപ്പ്കള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രധിക്കാറുമുണ്ട്. പിന്നെ, മാന്യതയുടെയും സഭ്യതയുടെയും സത്യസന്ധതയുടെയും അതിര്‍വരമ്പുകള്‍ ലംഖിക്കാന്‍ (ഒരു പരിധി വരെ രതിമേഖലയില്‍ അല്ലാതെ) മനസ്സ് ഒരിക്കലും അനുവദിക്കാറുമില്ല. ശരീരസംരക്ഷണം മാത്രമാണ് ബലഹീനത എന്ന് പറയാനുള്ളത്, (ഹെല്‍ത്ത് ഫ്രീക്കിനെ അങ്ങിനെ വിളിക്കാമെങ്കില്‍). ശരീരം വിട്ടുള്ള ഒരു കളിക്കും നില്‍ക്കാറില്ല.
മൂന്നാറില്‍ നിന്ന് പുറപ്പെടും മുന്‍പ് ഇവിടുത്തെ മാനേജ്മെന്റ്നെ കണ്ട് യാത്ര പറയണം, ബിസിനസ് ഡിസ്കഷന്‍സൊക്കെ ഇന്നലെ കഴിഞ്ഞിരിക്കുന്നു. പിന്നെ എഡ്വിനും ചിത്ലീന് മൊത്ത് ലഞ്ച് കഴിക്കണം സ്ഥലം വിടണം, അങ്ങിനെയായാല്‍ രാത്രി ഭക്ഷണത്തിന് വീട്ടില്‍ എത്താം. അരുണ്‍ മുറിയില്‍നിന്നിറങ്ങി.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..