അടുത്ത ദിവസവും രാത്രി പതിവുപോലെ അരുണുമൊത്തു ചാറ്റ് ചെയ്യാന്‍ കാമിനിയെത്തി. കുശലാന്വേഷണവും മറ്റും തമ്മില്‍ കഴിഞ്ഞ ശേഷം അവള്‍ എഴുതി, “ഇന്നലത്തെ കാര്യം ഞാന്‍ കുറെ ആലോചിച്ചു, ചേട്ടനുമായിട്ടു സംസാരിക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഞങ്ങള്‍ വര്‍ഷങ്ങളായി. എന്നിട്ടും ഞങ്ങള്‍ക്ക് തോന്നി ജീവിതത്തിന്‍റെ പുതിയ അതിര്‍വരമ്പുകള്‍ അന്വേഷിച്ച് നോക്കണമെന്ന്. ഫാന്ടസികള്‍ യാഥാര്‍ത്ഥ്യമാക്കിനോക്കണമെന്ന്. ഭ്രാന്ത് എന്നല്ലാതെ ഈ ശ്രമത്തെ എന്ത് വിളിക്കണം എന്ന് പോലും ഇപ്പോഴും എനിക്കറിയില്ല.”
അരുണ്‍ മറുപടി അയച്ചു “നമ്മള്‍ ഏതാണ്ട് സമപ്രായക്കാരാകും എന്ന്തോന്നുന്നു. പക്ഷെ നിന്നെക്കാള്‍ ലോകപരിചയം എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇരുപത്തിരണ്ടു് ഇരുപത്തിമൂന്ന് വയസ്സായപ്പോള്‍ വളരെ വലിയൊരു ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. വീഴാതെ ഇവിടെ വരെ എത്തി. കുറെ ഏറെ ലോകം കണ്ടു. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് പക്ഷെ എനിക്ക് തോന്നുന്നത്, എന്നെ കുറേക്കൂടി നല്ലൊരു മനുഷ്യനാകാന്‍ അവ സഹായിക്കുകയാണ് ചെയ്തത് എന്നാണ്. കാമിനിക്കും അത് പോലെ നാശത്തിലെക്കൊന്നും വീഴാതെ ആഗ്രഹങ്ങളും ഫാന്റ്റസികളും നിറവേറിക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ആവും.
ആവശ്യത്തിനുള്ള സ്പേസ് തരാനും, കൂടെ നിന്ന് സംരക്ഷണം നല്‍കാനും, ചിറക് വിടര്‍ത്തി പറക്കാനുള്ള പ്രോത്സാഹനവും ധൈര്യവും തരാനും, നിന്നെ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളി തനിക്കുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? ഏതായാലും എന്‍റെ ജീവിതാവസാനം വരെ എന്ത് സപ്പോര്‍ട്ട് വേണമെങ്കിലും എന്നോടും സംസാരിക്കാം, അത്രയധികം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. പിന്നെ നമ്മള്‍ ഈ കാണിക്കുന്നതൊക്കെ ഭ്രാന്താണ് എന്ന് എനിക്കൊട്ട് അഭിപ്രായമില്ലതാനും.”

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..