കമ്പിവേലിക്കരികില്‍ താഴ്വാരത്തെക്ക് കണ്ണും നട്ടിരിക്കാന്‍ ഉദ്ദേശിച്ച് സിമിന്റ്റില്‍ തീര്‍ത്ത ഒരു വലിയ കുടയും അതിന് താഴെ ഇരു ഭാഗത്ത്‌മായി ഓരോ ബെഞ്ചുകളും നടുവില്‍ വലിയ മേശയും ഉണ്ടാക്കിയിട്ടിരുന്നതില്‍ പോയി അവളിരുന്നു.
വെയിലുണ്ടെങ്കിലും, ഇരുന്നതിന്‍റെ ഇടത് ഭാഗത്തായുള്ള ഗെയിറ്റിന്‍റെ തൊട്ടടുത്ത്, നല്ല ഉയരത്തില്‍ വളര്‍ന്നുനിന്ന പൈന്‍മരം, ഇരിപ്പടത്തിന് ചുറ്റം നല്ല തണല്‍ നല്‍കി. അവര്‍ വീട് മേടിച്ചശേഷം മതിലും ഗേറ്റും പുതുക്കി പണിതിരുന്നു. ഇപ്പോള്‍ അകത്തേക്കും പുറത്തേക്കും കാണാന്‍ സാധിക്കാത്തത്ര വലുപ്പമുള്ള ഇരട്ട വാതിലുകളാണ് ഗെയിറ്റായി തൂണുകളിലുള്ളത്. അതിനോട് ചേര്‍ന്ന്, ഇരു ഭാഗത്തും ഉയരമുള്ള മതില്‍ക്കെട്ട് നീണ്ടുകിടന്നു.
അനന്തതയിലേക്ക് മനസ്സ് തിരിച്ച്, അവള്‍ അന്നുണ്ടാകാന്‍ ഇടയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. ഉള്ളിലും പുറമെയും ആകെ ഒരു കിടുകിടുപ്പാണ്. പറയാനാകാത്ത ഒരു സന്തോഷവും, പേടിയും ആകാംക്ഷയും, എല്ലാം കൂടിച്ചേര്‍ന്ന ഒരു വികാരം. ഇതിനിടയിലും ദൂരെ ഒരു ബൈക്ക്, ചുരം കയറി വരുന്ന ധുപ് ധുപ് ധുപ് ശബ്ദം അവ്യക്തമായി അവളുടെ അവബോധ മനസ്സില്‍ കടന്നുവന്നു. അരുണുമായി സ്ഥിരമായി ചാറ്റ് ചെയ്യുന്നുണ്ടെങ്കിലും, ഇത് വരെ നേരിട്ട്, അധികനേരം സംസാരിച്ചിട്ടില്ല. നല്ല പരിചയമുണ്ടെങ്കിലും, ഒരു ഇന്‍റ്റര്‍നെറ്റ് സുഹൃത്ത് എന്ന് തന്നെ വേണം ഇപ്പോഴും പറയാന്‍. എന്നാലും അവനോട് അടുപ്പമുണ്ട് എന്നൊരു തോന്നലാണ് ഉള്ളില്‍.
അവനും എന്നെക്കുറിച്ച് ഇങ്ങനെത്തന്നെ ആകുമോ ചിന്തിക്കുന്നത്? അവള്‍ ആലോചിച്ചു. ഒരു സാധാരണക്കാരി ഭാര്യ എന്ന പദവിയില്‍ നിന്ന് താന്‍ വളരെയധികം മാറിയിരിക്കുന്നു. പരിചയമുള്ള ആര്‍ക്കും സ്വപ്നത്തില്‍പ്പോലും തിരിച്ചറിയാനാകാത്ത വിധം മാനസികമായി താന്‍ അടിമുടി മാറി. പക്ഷെ ഭര്‍ത്താവ് അറിഞ്ഞുള്ള മാറ്റമാണ് അതെല്ലാം. ഭര്‍ത്താവാണ് തന്നെ മൊത്തത്തില്‍ മാറ്റിയെടുത്തത് തന്നെ, അവള്‍ ഓര്‍ത്തു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..