“അച്ഛന് മെഡിക്കല്‍ ഷോപ്പ് ആയിരുന്നു. ആരോഗ്യകാര്യത്തിലൊക്കെ നല്ല ചിട്ടയായിരുന്നു ആള്‍ക്ക്. ഒരു ദിവസം പുലര്‍ച്ചെ നടക്കാന്‍ പോയതാണ്. കണ്ട്രോള്‍ തെറ്റി ഒരു ലോറി വന്നു തട്ടി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാ എന്നൊക്കെ പറയുന്നു. അധികം ആയിട്ടില്ല മരിച്ചിട്ട്.” അവള്‍ അത് പറഞ്ഞ് പൊടുന്നനെ അവനെ വിട്ടുമാറി.
അച്ഛന്‍റെ ഓര്‍മ്മ അവളെ വേദനിപ്പിക്കുന്നുണ്ട് എന്ന് സേതുരാമന് മനസ്സിലായി, സാധാരണ അച്ഛനെക്കുറിച്ച് അധികം സംസാരിക്കാത്ത ആളാണ്.
“അരുണ്‍, ഊണ് കഴിഞ്ഞ് അല്‍പ്പം റെസ്റ്റ്ഒക്കെ എടുത്ത ശേഷം കാമിനിയെ ഈ മലനിരകളില്‍ കൂടി ഒരു റൈഡ്ന് കൊണ്ടുപോണം കേട്ടോ,” അയാള്‍ പറഞ്ഞു.
“പിന്നെന്താ,” അരുണിന് ഉത്സാഹമായി. “ഞാന്‍ സ്പെയര്‍ ഹെല്‍മെറ്റും കൊണ്ട് വന്നിട്ടുണ്ട് ഇങ്ങനെ ഒരു ചാന്‍സ് ഒത്ത് കിട്ടിയെങ്കിലോ എന്ന് ഒരു അതിമോഹം സ്വപ്നം കണ്ടോണ്ട്,” അവന്‍ സീറ്റിന്‍റെ പിന്‍ഭാഗത്ത്, ബാക്ക്പാക്കിനു മുകളില്‍ സ്ട്രാപ് ചെയ്തു വച്ചിരുന്ന സ്പെയര്‍ ഹെല്‍മെറ്റില്‍ തട്ടിക്കൊണ്ട് പറഞ്ഞു. അവന്‍റെ കന്നത്തരം കേട്ട് കാമിനി നിറഞ്ഞു നിന്ന കണ്ണീരിനിടയില്‍ കൂടി മന്ദഹസിച്ചു.
അവര്‍ അരുണിനെ അകത്തേക്ക് ക്ഷണിച്ച്, വീടാകെ കാണിച്ചു കൊടുത്ത ശേഷം, 2nd ബെഡ്റൂം ചൂണ്ടി ഫ്രഷ് ആയി വരാന്‍ ആവശ്യപ്പെട്ടു. അവന്‍, തന്‍റെ സാധനങ്ങളുമായി അവിടേക്ക് നീങ്ങി. അതോടെ കാമിനി ഡൈനിംഗ് ടേബിളിലേക്ക് സേതുവിന്‍റെ കൂടി സഹായത്തോടെ ഭക്ഷണ സാധനങ്ങളും പ്ലൈയ്റ്റുകളും നിരത്താനുള്ള ശ്രമം തുടങ്ങി. അതും കഴിഞ്ഞ് അവര്‍ ലിവിംഗ് സ്പേസിലെ ഇരട്ട സോഫയില്‍ അരുണിനെ കാത്തിരുന്നു. വൈകാതെത്തന്നെ അവനും വന്ന് അവര്‍ക്കെതിരെയുള്ള സിംഗിള്‍ സോഫയില്‍ ഇരിപ്പുറപ്പിച്ചു.

ഇതാണ് കഥ
വായിച്ചങ്ങു ഇരുന്നുപോയി
കാമിനിയും അരുണും സേതുവും 🔥🔥🔥
കാമിനിയുടെ കൂടെയുള്ള അവന്റെ ബന്ധം അവൻ ലാസ്റ്റ് നിർത്തുവാണ് എന്ന് പറഞ്ഞപ്പോ വിഷമം വന്നു
അവർ എന്നും ഈ ബന്ധം തുടരും എന്നറിയാനാ ആഗ്രഹം
എന്നേലും അടുത്ത പാർട്ട് എഴുതുക ആണേൽ അവരുടെ ബന്ധം തുടരണേ ബ്രോ
തിരുവോണമാണിന്ന്. കാട്ടുകോഴിക്ക് എന്ത് സംക്രാന്തി. വരണ്ട പൊടികാറ്റിലേക്കും അലയാടങ്ങാത്ത ഉഷ്ണമണൽപരപ്പിലേക്കും നോക്കിയിരുന്ന് സേതുരാമനൊപ്പമായിരുന്നു ഇത്ര നേരം. മുൻപൊരിക്കൽ അറിഞ്ഞതാണ് ആസ്വദിച്ചതാണ് ഈ രചന. എങ്കിലും ഒരു തിരുവോണം സ്പെഷൽ. അന്ന് ഞാൻ കമൻ്റ് ചെയ്തിരുന്നോ എന്നോർമ്മയില്ല. ഇന്നെങ്കിലും മിണ്ടാതിരിക്കാൻ കഴിയില്ല.
അഴിയലിൻ്റെയും അഴിഞ്ഞാടലിൻ്റെയും അവസാനം അച്ചടക്കത്തിൻ്റെ സുരക്ഷിതത്വത്തിലേക്കെത്തുന്ന ഈ കഥയുടെ ശക്തിയും ദൗർബല്യവും ഒന്നു തന്നെയാണെന്നു തോന്നുന്നു..അലറി കുതിക്കുന്ന തൃഷ്ണകളുടെ മേൽ വിവേകത്തിൻ്റെ കടിഞ്ഞാൺ. അത്രമേൽ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു സേതൂ നിങ്ങൾ.
മെരുങ്ങാത്ത കാട്ടുകുതിരപ്പുറത്തേറി സേതു ഇനിയും വരണം..കടിഞ്ഞാണിൻ്റെ കാണാചരടുകൾ വായനക്കാർ സ്വയം കണ്ടെത്തട്ടെ. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ
Sethu bro…..new kadha onnum elle……onam aayitt….nammde kombante vivaram enthellum undo…..