ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 267

ഇഞ്ചയും വള്ളിപ്പടർപ്പുകളും ഒന്ന് രണ്ടു കൂറ്റൻ മരങ്ങളുമായി ഇരുൾ മൂടിയ മട്ടിൽ അത് പ്രൗടിയോടെ തലയുയർത്തി നില്കുന്നു. അകത്തേക്ക് ചുമ്മാ ഒന്ന് കേറിയാലോ? വിലക്കപ്പെട്ടത് ആയത് കൊണ്ട് ചെയ്യാൻ ഒരു ത്വര. സമയമില്ല പക്ഷേ. നോക്കട്ടെ, ഗൂഢാലോചന പ്രകാരം ഇന്ന് രാത്രി പുറത്തിറങ്ങാൻ പറ്റിയാൽ തലയോട്ടിക്കാവിലും ഒരു സന്ദർശനം നടത്തണം. എന്ത് സംഭവിക്കും എന്ന് ഒന്ന് അറിയണമല്ലോ!

 

ഒരു കൂറ്റൻ പയ്യാനി പാമ്പ് അതിനുള്ളിൽ വാസമുണ്ടെന്ന് ആണു നാട്ടിലെ കഥ. പയ്യാനി കടിച്ചാൽ ആ മുറിവ് ഉണങ്ങില്ല. വർഷാവർഷം കടിയേറ്റ ഭാഗം പഴുത്തു വൃണമായി അഴുകും. ഒടുവിൽ ആ ഭാഗം മുറിച്ചു കളയേണ്ടി വരും. ആ ദുർവിധി ഭയന്ന് ആരും അതിനുള്ളിൽ ഇപ്പോ കയറാറില്ല.

കുഞ്ഞിലേ എപ്പോഴോ അമ്മയുടെ കയ്യും പിടിച്ച് ഈ വഴിക്ക് പോകുമ്പോൾ ഇതിന്റെ മുന്പിലെ കൽവിളക്കിൽ തിരികൾ തെളിഞ്ഞു നില്കുന്നത് കണ്ടത് ഒരു മങ്ങിയ ഓർമയുണ്ട്. എങ്ങനെയാണോ ആവോ തലയോട്ടിക്കാവ് ഇന്ന് ഈ കാണുന്ന പരുവത്തിൽ ഉപേക്ഷിക്കപ്പെട്ടത് എന്ന് ആലോചിച്ചു കൊണ്ട് ഞാൻ നടന്നു നടന്ന് പടിപ്പുര കയറി.

 

ദൂരെ നിന്ന് തന്നെ ഉമ്മറത്തു തെളിച്ചു വെച്ച സന്ധ്യദീപം കണ്ണിൽ മിന്നി. അച്ഛൻ സന്ധ്യാവന്ദനം കഴിച്ചു ചാരുകസേരയിൽ റേഡിയോയുടെ ആന്റിന പോലെ രണ്ടു കാലും പൊക്കി കയറ്റി വെച്ച് ‘ശരണം ഗച്ചാമി’ കിടപ്പ് കിടപ്പുണ്ട്. മുൻവശത്തു കൂടെ പോയാൽ പിടി വീഴുമെന്ന് ഉറപ്പുള്ളത് കൊണ്ട് ആരുടേയും കണ്ണിൽ പെടാതെ കൈകാലുകൾ കഴുകി അടുക്കള വാതിൽ വഴി അകത്തു കയറി.

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *