ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 3 [തുണ്ടത്തു എഴുത്തച്ഛൻ] 264

വേല തുടങ്ങുന്നത് ഉച്ചപ്പൂജ കഴിഞ്ഞിട്ടാണ്. ഉച്ചപ്പൂജയ്ക്കു ശേഷം നൽകുന്ന പാൽപായസം തർക്കത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും സേവിച്ചിരിക്കണം എന്നുള്ളത് നിർബന്ധമായിരുന്നു. അന്നെ ദിവസത്തെ സകല പൂജകളുടെയും കർമികത്വം ഉള്ള നെടുംകോവിപേരൂരിൽ നിന്നുള്ള ആരും തന്നെ പാല്പായസം സേവിക്കുന്നതിനോടൊപ്പം അല്പം ഉന്മാദമുക്തി ചൂർണം സേവിക്കാതെ പങ്കെടുക്കാത്തിരുന്നത് കൊണ്ട് ജയിക്കുമെന്ന് ഉള്ളത് ഉറപ്പായിരുന്നു.

ആ വക നീക്കിയ നാണയങ്ങൾ അത്രയും നാട് വിട്ട് പോയില്ല എന്ന് മാത്രമല്ല സാമൂത്തിരിക്ക് പ്രിയപ്പെട്ടവരായ ആളുകളുടെ കയ്യിൽ തന്നെയിരുന്നു താനും. അങ്ങനെ വിജയിച്ച ഒരു വേലയുടെ അന്ന് വൈകുന്നേരം കോവിലകത്തിന്റെ ഇറയത്തു ഇരുന്ന് അതേ കറുപ്പ് ചേർത്ത പാൽപായസം കഴിച്ചു കൊണ്ട് അന്നത്തെ കാരണവർ ആയിരുന്ന ആദി ദേവേശൻ അയ്യർ വിജയരഹസ്യം തന്നത്താൻ പറഞ്ഞുകൊണ്ട് ഇത്തിരി അഹന്തയോടെ അട്ടഹാസിച്ചു.

തോൽവിയുടെ ഭാരവും പേറി, മത്സര സമയത്തു തന്റെ ബുദ്ധി എന്തെ തെളിയാത്തെ പോയി എന്നോർത്ത് സ്വയം പഴിച്ചു കൊണ്ട് തറവാട്ടിലേക് മടങ്ങുകയായിരുന്ന നമ്പി ‘കർണസ്ഫുലി’ സേവ ഉണ്ടായിരുന്ന ആളായത് കൊണ്ട് ഇത്‌ കൃത്യമായി അദ്ദേഹത്തിന്റെ ചെവിയിലെത്തി. ഇതൊന്നു പൊളിച്ചടുക്കണം എന്നുള്ള ഉറച്ച മനസ്സോടെ ആയിരുന്നു പിറ്റേ വർഷം അദ്ദേഹം വന്നത്. ആ മത്സരത്തിൽ പങ്കെടുക്കും മുൻപേ പായസം സേവിച്ച ശേഷം ആദി ദേവേശൻ അയ്യരോട് “ഉന്മാദ മുക്തി ചൂർണം കുറവ് വന്നാൽ പറയണം,

അല്പം ഞാനും കൊണ്ടുവന്നിട്ടുണ്ട്” എന്നു പരിഹാസത്തോടെ ചെവിയിൽ പറഞ്ഞു. കള്ളി വെളിച്ചത്തായി എന്നും മത്സരത്തിൽ തോറ്റേക്കാൻ സാധ്യത ഉണ്ടെന്നും മനസ്സിലാക്കിയ അയ്യർ വിപദിധൈര്യം വിടാതെ മറ്റൊരു കുരുക്ക് ഉണ്ടാക്കി നമ്പിയെ തന്ത്രപരമായി പൂട്ടി. തർക്കത്തിനിടയിൽ അദ്ദേഹം ഒരു ചോദ്യം ചോദിച്ചു:

6 Comments

Add a Comment
  1. മുഴുവൻ വായിക്കാൻ വയ്യ. Boring

  2. Super story bro bakki ezhuth

  3. This is quality 😘😘😘

  4. നല്ല വെടിപ്പായ കമ്പിക്കഥ

  5. kollam bro, like kuravanenkilum thudaranam. ❤️

Leave a Reply

Your email address will not be published. Required fields are marked *