ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ] 6

ഒരു മൂന്നാല് വർഷം അങ്ങനെ കഴിഞ്ഞ് പോയിട്ടാണ് എന്റെ കണ്മുന്നിൽ വന്നു പെട്ടത്. കണ്ടപാടേ മനസ്സിൽ തെളിഞ്ഞു ദീനമല്ല എന്ന്. അവളെ 101 കുടം വെള്ളത്തിൽ കുളിപ്പിച്ച് തലയൊന്നു തണുപ്പിച്ച ശേഷം ഞാൻ ചോദിച്ചു.

നിനക്കെന്താ ആവശ്യം എന്ന്. എനിക്ക് നശിക്കണം എന്ന് ആയിരുന്നു മറുപടി. എന്തിനു എന്നുള്ള ചോദ്യം ചോദിക്കും മുൻപേ അവൾ തന്നെ ചീറിക്കൊണ്ട് എന്നോട് പറഞ്ഞു:

“ഞാൻ ഇവിടുത്തെ ആരുമല്ല. എവിടെയോ പിഴച്ചു പെറ്റവൾ ആണു. എന്റെ വിധി എന്നെ പ്രസവിച്ച കുലടയെ പോലെ ഒരു കുലട ആയി ജീവിക്കണം എന്നതാണ്. അതിന് എനിക്ക് നശിക്കണം. എനിക്ക് പുരുഷന്മാരുടെ ഉപയോഗവസ്തു ആവണം. എന്നെ നിരവധി പുരുഷന്മാർ മതിയാകുവോളം ഉപയോഗിച്ചു വഴിയിൽ തള്ളണം. അവിടെ കിടന്നു എനിക്ക് പിഴച്ചു പ്രസവിക്കണം. എന്റെ മകളെ.

അവൾ എന്റെ പാരമ്പര്യം നിലനിർത്തും. ഞാൻ അന്തർജനമല്ല. അഭിസാരികയുടെ രക്തമാണ് എന്റേത്. മന്ത്രങ്ങളല്ല തെറിയാണ് ഞാൻ പറയേണ്ടത്. എന്റെ യോനി ചന്ദ്രന് സമർപ്പിച്ചു പൂജ നടത്തി ഏതെങ്കിലും നമ്പൂതിരിക്ക് വേളി കഴിക്കാനുള്ളത് അല്ല. പലതരം ഹീനജാതിയിലെ പലതരം പുരുഷലിംഗങ്ങൾ കയറി ഇറങ്ങി നശിക്കാൻ ഉള്ളതാണ്. എന്നെ നശിപ്പിക്കാൻ കഴിയുമോ? ഇല്ലെങ്കിൽ ഇവിടെ നിന്നും ഇറങ്ങി പോകു!”

കുട്ടി ഇപ്പൊ ചിന്തിക്കുന്നുണ്ടാവും ല്ലേ മൂപ്പൻ ഓൾക് നല്ല ബുദ്ധി ഉപദേശിക്കാൻ കൂട്ടാക്കിയില്ലേ എന്ന്? എന്നാൽ കേട്ടോളു അതോണ്ട് ഒരു കാര്യോം ഇല്യാന്ന് നല്ല നിശ്ചയം ഉണ്ടായിരുന്നത് കൊണ്ട് തന്നെ അതിനു തുനിഞ്ഞില്ല. ചില ജന്മങ്ങൾ അങ്ങനെയാണ്. അവർക്കു നല്ലത് പറഞ്ഞു കൊടുത്താലും അവർക്ക് അതു വേണ്ടാ. അവർക്കു നാശത്തിന്റെ പാത തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *