ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ] 6

ഇന്നിപ്പോള്‍  മന്ത്രവാധതിന്റെ ഒരു അന്തരീക്ഷത്തിനു വേണ്ടിയാണ് ആടിനെ വെട്ടിയതും തീയില്‍ ഇരുന്നതും രക്തത്തില്‍ അഭിഷേകം നടത്തിയതുമൊക്കെ. കല്ലിപ്പാലയുടെ കറ ദേഹത് പുരട്ടി ഇരുന്നാല്‍ തീ പൊള്ളല്‍ എല്കുകയില്ല. എല്ലാം ചില തന്ത്രങ്ങള്‍ മാത്രം. ഈ ആട്ടിറച്ചി ഉണക്കി എടുത്താല്‍ ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഒരാഴ്ചത്തേയ്ക്ക് മുട്ടില്ലാതെ കഴിയുകയും ചെയാം.”

മൂപ്പന്‍ പറഞ്ഞു നിര്‍ത്തിയിട്ട് നിലത്തേയ്ക്ക് നോക്കിയിരുന്നു. എന്റെ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞതായി അനുഭവപ്പെട്ടു. പെട്ടെന്ന് ഒരു കാല്‍പെരുമാറ്റം അടുത്തേയ്ക്ക് വരുന്നതായി തോന്നി. തോന്നിയത് ആയിരുന്നില്ല.

അത് താര ആയിരുന്നു. താര അവിടെയ്ക്ക് എത്തിയതും ഇറങ്ങി പോയ ഭാരം വീണ്ടും കയറി വന്നത് പോലെ തോന്നി. അവളുടെ മുഖത്തേയ്ക്കു നോക്കാന്‍ തെല്ലൊരു ഭയം തോന്നി.

“ന്താ കുട്ട്യേ ഓളെ കൊണ്ടാക്കിയോ?”

ഉവ്വെന്നു താര തലയാട്ടി.

“ഇധേഹതിനെ അറിയോ കുട്ടിക്ക്?” എന്റെ നേരെ വിരല്‍ നീട്ടി മൂപ്പന്‍ താരയോടു ചോദിച്ചു. മറുപടി ഒരു മന്ദഹാസം മാത്രമായിരുന്നു.

“ഉണ്ണിയ്ക്ക് അറിയോ ഈ ഏച്ചിയെ ?” മൂപ്പന്‍ എന്നോട് ചോദിച്ചപ്പോള്‍ എന്റെ നെഞ്ചില്‍ കൂടെ ഒരു വെള്ളിടി പാഞ്ഞു.

“ഇവള്‍ക്ക് ഇവിടെ ഉള്ള കാര്യം….

അത് ഉപജീവനം മാത്രമല്ല……

ഒരു പക പോക്കല്‍ കൂടെയാണ്…..

ഇവളെ ഇങ്ങനെ ആരോരുമില്ലാത്ത ഒരുവള്‍ ആക്കിയവരില്‍ ഒരുവന്‍ ഷണ്ഡന്‍ നമ്പൂതിരിയാണ്. അന്ന് കുറെ പേരുടെ കുടിലതയില്‍ ഇവള്‍ക്ക് നഷടപ്പെട്ടത് സ്വപ്നം കണ്ടൊരു കുടുംബ ജീവിതവും സന്തോഷവും സമാധാനവും ഒക്കെയാണ്.”

Leave a Reply

Your email address will not be published. Required fields are marked *