ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ] 6

അച്ഛനുമായി അയാൾ എന്തൊക്കെയോ മരുന്ന് ചികിത്സയെ പറ്റി നിർലോഭം ഉമ്മറത്തിരുന്നു സംസാരിക്കുമ്പോൾ ശാരതാബിക അന്തർജനം അടുക്കളയിൽ ഇരുന്ന് അമ്മയോട് എന്തൊക്കെയോ പിറുപിറുക്കുന്നത് പതിവായിരുന്നു.

കാര്യങ്ങൾ ഒരു അന്തം വിട്ട രീതിയിലേക്ക് പോകുന്നത് ഓർത്തു ഞാനൊന്ന് ഇടം വലം നോക്കി. തൊണ്ടയിൽ വെള്ളം വറ്റുന്നത് പോലെ.

കലങ്ങിയ കണ്ണുകളുമായി ആലസ്യം നിറഞ്ഞ മുഖഭാവത്തോടെ നിന്ന അന്തർജ്ജനത്തിന്റെ താടിയിൽ പിടിച്ചു ഉയർത്തി കൊണ്ട് മൂപ്പൻ ചോദിച്ചു. “ന്താ, തൃപ്തി ആയില്യാന്നുണ്ടോ? “ എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.

അവർ മൂപ്പന്റെ മുഖത്തേക് നോക്കാതെ ലജ്ജയും നാണവും കലര്‍ന്ന രീതിയില്‍ പുഞ്ചിരിച്ചു കൊണ്ട് ആയി എന്ന അർത്ഥത്തിൽ മ്മ്മ് എന്ന് മൂളി കൊണ്ട് തലയാട്ടി.

“കുട്ട്യേ, ഇവളെ കൊണ്ടാക്കാ. പുഴക്കര വരെ എത്തിച്ചാൽ അവിടെ ഇവളുടെ അടിയാന്മാർ ഉണ്ടാവും. പുറപ്പെട്ടോളി”

താര അവരുടെ കയ്യും പിടിച്ചു അവിടെ ഇരുന്ന ഒരു പന്തം ഊരിയെടുത്തു ഇരുട്ടിൽ ആളിച്ചു കൊണ്ട് നടന്നകന്നു. ഇരുട്ടിലേക്ക് ആ പന്തത്തിന്റെ നാളം മായുന്നത് വരെ ഞാൻ നിർന്നിമേഷനായി നോക്കി നിന്നു.

തോളത്തു തട്ടി ശേഖരൻ ആണെന്നെ ആ നിൽപ്പിൽ നിന്നും ഉണർത്തിയത്. അത്രയും നേരം ആലോചിച്ചത് എന്തെന്ന് ഓർമയില്ല. മനസ്സ് ഏതൊക്കെയോ നിഗൂഢ മേഖലകളിൽ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. താരയേ കുറിച്ച് കൂടുതൽ അറിയാൻ വന്ന എനിക്ക് കൂടുതൽ അറിയാൻ വേറെയും കുറച്ച് കാര്യങ്ങളെ നേരിടേണ്ടി വന്നു.

അവിടെ നടന്ന കാട്ടിക്കൂട്ടലുകൾ എന്ത്?

എന്ത് പ്രക്രിയ ആണ് അവിടെ നടന്നത്?

Leave a Reply

Your email address will not be published. Required fields are marked *