ശാരധ നേരിൽ ഒരു നമ്പൂതിരിപെൺകുട്ടി ആയിട്ടല്ല ജനിച്ചത്. ഓളെ ദത്തെടുത്തതാണ്. ആ വിവരം അറിയുവോളം വരേയ്കും ഓൾ സാധാരണ ഏതൊരു പെണ്ണിനേയും പോലെ തന്നെ ആയിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട നിമിഷം മുതൽക്കേ ദുർവിധി ഓൾടെ കഴുത്തിൽ പിടിമുറുക്കിയതാണ്. അതേ ദുർവിധി ഓളെ പിന്തുടർന്നതിന്റെ ഫലമായിട്ട് ആ ഷണ്ടൻ നമ്പൂതിരിക്ക് വേളി കഴിച്ചു കൊടുക്കേണ്ടതായും വന്നു.
വർഷങ്ങൾക്ക് മുൻപ് നെന്മാറ വേലയ്ക്ക് പോയി മടങ്ങി വരുമ്പോൾ ജയരാമൻ നമ്പൂതിരിക്ക് ആൽത്തറയിൽ കിടന്നു കിട്ടിയ ഒരു പെൺകുഞ്ഞാണ് ഈ കണ്ട ശാരധ. ഇല്ലത്തു ആരോരും ഇല്ലാതെ ഒറ്റയ്ക്ക് ജീവിച്ചിരുന്ന നമ്പൂരിക്ക് അലിവ് തോന്നി നമ്പൂരി ഓളെ സ്വന്തം കുഞ്ഞായി വളർത്തി.
തിരിച്ചറിവ് ആകുന്ന പ്രായം വരേയ്കും പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്യ. അച്ഛനും മകളും സസന്തോഷം ജീവിച്ചു പോന്നു. വയസ്സ് അറിയിച്ച പ്രായം ആയപ്പോൾ നമ്പൂതിരി കുട്ടിക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തപ്പോൾ അതിൽ പതിയിരുന്ന അപകടം കണ്ടില്യ.
കല്യാണം കഴിക്കാതെ അച്ഛന് എങ്ങനെ താനുണ്ടായി എന്നുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ നമ്പൂരി കുഴങ്ങി. എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു അന്ന് തടിതപ്പി. വർഷങ്ങളോളം മറ്റാരുമായും സംസർഗം വരാത്ത തരത്തിൽ നമ്പൂരി ഓളെ കൊണ്ടു നടന്ന് പോറ്റി.
അതോണ്ടെന്താ ഫലം, ദുർവിധി കഴുത്തിൽ പിടി മുറുക്കിയാൽ അത് മുറുക്കിയത് തന്ന്യാ. പിന്നൊരിക്കൽ നെമ്മാറ വേലയ്ക്ക് പോയ ദിവസം അവിടെ വെച്ച് കണ്ട ശാരധയുടെ ബാല്യകാലത്തെ കളിക്കൂട്ടുകാരികളിൽ ഒരുവൾ ജന്മരഹസ്യം അവളെ പറഞ്ഞു ധരിപ്പിച്ചു. അതോടെ അവളുടെ മനസ്സിന്റെ സമനില തെറ്റി. തിരികെ വീട്ടിൽ എത്തിയപാടെ ബാധ കയറിയ പോലെ ഓരോ ബഹളങ്ങളും പരാക്രമങ്ങളും തുടങ്ങി.
