അനന്യ കോഫി കപ്പുമായി അവന്റെ അരികിൽ വന്നു. “അർജുൻ… നീ എന്തിനാണ് ഇത്രയധികം റിസ്ക് എടുക്കുന്നത്? വെറുമൊരു ജോലിക്ക് വേണ്ടി ആരും ഇത്രയും ചെയ്യില്ല.”
അർജുൻ ഒരു നിമിഷം നിശബ്ദനായി. സ്ക്രീനിലെ വെളിച്ചം അവന്റെ മുഖത്ത് നിഴലുകൾ വീഴ്ത്തി.
അർജുൻ: “മാം, ഇത് വെറുമൊരു ജോലിയല്ല. സിസ്റ്റത്തിലെ അഴുക്കുകൾ വൃത്തിയാക്കുന്നത് എന്റെ ഒരു വാശിയാണ്. അത് ഓഫീസിലായാലും… ജീവിതത്തിലായാലും.”
അനന്യ അവന്റെ വാക്കുകളിലെ ആ ഗൗരവം ശ്രദ്ധിച്ചു. അവൾക്ക് അവനോട് കൂടുതൽ അടുപ്പവും ബഹുമാനവും തോന്നിത്തുടങ്ങി. തങ്ങൾക്കിടയിലെ ബോസ്-എംപ്ലോയീ ബന്ധം പതുക്കെ ഒരു ‘പാർട്ണർഷിപ്പ്’ ആയി മാറുകയായിരുന്നു.
എന്നാൽ ലാപ്ടോപ്പിന് മുന്നിലെ ഇരിപ്പ് മടുത്തപ്പോൾ ഒരു വൈകുന്നേരം അർജുൻ ആ നിർദ്ദേശം മുന്നോട്ടുവെച്ചു.
”മാം, നമുക്ക് ഈ ഒരു മാസം ബാംഗ്ലൂരിനെ ഒന്ന് ശരിക്കും അറിഞ്ഞാലോ? ജോലി ലാപ്ടോപ്പിലല്ലേ, അത് എവിടെയിരുന്നും ചെയ്യാമല്ലോ. എന്റെ വണ്ടിയിൽ നമുക്ക് ഈ നഗരം മുഴുവൻ ഒന്ന് കറങ്ങാം.”
അനന്യ ആദ്യം ഒന്ന് മടിച്ചെങ്കിലും അർജുന്റെ ആത്മവിശ്വാസം നിറഞ്ഞ ചിരിക്ക് മുന്നിൽ അവൾ സമ്മതം മൂളി…
സൊ ലെറ്റസ് സ്റ്റാർട്ട് ഔർ ഡിജിറ്റൽ നോമ്മാഡ് ലൈഫ്…
