കമ്മീഷണർ: “എന്താ നിരഞ്ജനാ, ബാംഗ്ലൂർ ഡ്യൂട്ടി എങ്ങനെയുണ്ടായിരുന്നു? നീ അന്വേഷിച്ച ആ പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ?”
നിരഞ്ജന: “ആ പ്രതിയെ കിട്ടിയില്ല സാർ… പക്ഷേ, അതിനേക്കാൾ പ്രധാനപ്പെട്ട ഒന്ന് ഞാൻ അവിടെ കണ്ടു. വർഷങ്ങൾക്ക് മുൻപ് നമ്മുടെ ലിസ്റ്റിൽ നിന്ന് ‘മിസ്സിംഗ്’ എന്ന് പറഞ്ഞ് ക്ലോസ് ചെയ്ത ആ കേസ് ഓർമ്മയുണ്ടോ? പാലക്കാട് നിന്ന് കാണാതായ ആ കുട്ടി… ദേവ്. അവനെ ഞാനിന്ന് അവിടെ കണ്ടു സാർ. അർജുൻ എന്ന പേരിൽ അവൻ അവിടെ ഒരു വലിയ കമ്പനിയിൽ ജോലി ചെയ്യുന്നു.”
കമ്മീഷണർ തന്റെ ഫയലിൽ നിന്ന് തലയുയർത്തി നിരഞ്ജനയെ ഒന്ന് രൂക്ഷമായി നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് പെട്ടെന്ന് ഒരു ഗൗരവം പടർന്നു.
കമ്മീഷണർ: “നിരഞ്ജനാ… നിനക്ക് തെറ്റിയതാകാം. ഒരുപാട് പഴയ കേസുകൾ തലയിൽ കയറ്റി വെക്കുന്നത് കൊണ്ടുള്ള തോന്നലാണിത്.”
നിരഞ്ജന: “അല്ല സാർ! അവന്റെ കണ്ണുകൾ… അവന്റെ ആറ്റിറ്റ്യൂഡ്… അത് സാധാരണ ഒരു പാലക്കാട്ടുകാരന്റേതല്ല. അവന്റെ അമ്മ ശാലിനി ഇപ്പോൾ ആ കമ്പനിയുടെ ബോർഡ് മെമ്പറാണ്. വിശ്വനാഥൻ എന്ന ബിസിനസ്സ് ടൈക്കൂണിന്റെ ഭാര്യയായിട്ടാണ് അവർ അവിടെ അറിയപ്പെടുന്നത്. ഇതിൽ എന്തോ വലിയ ദുരൂഹതയുണ്ട്. എനിക്ക് ആ ഫയലുകൾ ഒന്ന് കൂടി റീ-ഓപ്പൺ ചെയ്യണം.”
കമ്മീഷണർ കസേരയിൽ നിന്ന് എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി. ഒരു മുന്നറിയിപ്പ് എന്നവണ്ണം അദ്ദേഹം പറഞ്ഞു:
