എന്നാൽ, ആ പുഞ്ചിരിക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. വിശ്വനാഥൻ ‘ദേവ്’ എന്ന പേര് ഉച്ചരിച്ച നിമിഷം അവളുടെ ഉള്ളിൽ ഒരു കല്ല് വീണതുപോലെയായി.
ശാലിനി: (വിഷാദത്തോടെ) “വിശ്വേട്ടാ… പക്ഷേ ആ കുട്ടി… അവനെക്കുറിച്ചോർക്കുമ്പോൾ എനിക്ക് ഇപ്പോഴും വല്ലാത്തൊരു ഭാരം തോന്നുന്നു. നമ്മൾ നമ്മുടെ സന്തോഷം കണ്ടെത്തിയപ്പോൾ, അവന് നഷ്ടപ്പെട്ടത് അവന്റെ ലോകമായിരുന്നു. പണ്ട് അവൻ ടിവി കണ്ടുകൊണ്ടിരുന്നപ്പോൾ നമ്മൾ അവനെ വഞ്ചിക്കുകയായിരുന്നു എന്ന് ഇന്ന് തോന്നുമ്പോൾ…”
അവളുടെ കണ്ണുകൾ നിറഞ്ഞു. വിശ്വനാഥൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
വിശ്വനാഥൻ: “സാരമില്ല ശാലിനി. അത് വിധിയാണ്. നമുക്ക് നമ്മുടെ ജീവിതം തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. നീ പഴയ കാര്യങ്ങൾ ഓർത്ത് നിന്റെ ഈ സന്തോഷം കളയരുത്. ഞാൻ പറഞ്ഞില്ലേ, ഞാൻ നാളെ എത്തും. നമുക്ക് ആഘോഷിക്കാം.”
വിശ്വനാഥൻ കോൾ കട്ട് ചെയ്തു. ശാലിനി ജനാലയ്ക്കൽ വന്ന് നിന്നു. പുറത്ത് പെയ്യാൻ തുടങ്ങുന്ന മഴയെ നോക്കി നിൽക്കുമ്പോൾ അവളുടെ മനസ്സ് പണ്ട് താൻ ഉപേക്ഷിച്ചു പോന്ന ആ മകന്റെ അടുത്തേക്ക് ഓടിപ്പോയി.ആ ദിവസത്തേക്ക്….
അന്ന് രാത്രി നമ്മൾ ഡിന്നർ കഴിച്ചു…
അമ്മ…ഞാനിന്നു കാർട്ടൂൺ കണ്ടോട്ടെ…
ഇല്ല, ദേവൂട്ട നിനക്ക് ഹോളിഡേ ഹോംവർക്ക് ഉള്ളതല്ലേ..
പ്ലീസ്.,, അമ്മാ…
ഇതെല്ലാം കണ്ടു വിശ്വനാഥൻ ചിരിച്ചു..
