അർജുൻ ശാലിനിയുടെ കണ്ണുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു: “കുട്ടികളുടെ കാര്യത്തിൽ നിങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നെക്കാൾ നന്നായി അത് നിങ്ങൾക്ക് അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു.”
ആ വാക്കുകൾ ശാലിനിയെ സ്തബ്ധയാക്കി. ഒരു അപരിചിതൻ തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും, ആ ശബ്ദത്തിലെ ഗാംഭീര്യം അവരെ തളർത്തിക്കളഞ്ഞു.
ശാലിനി: “സോറി… എനിക്ക് നിങ്ങളെ മനസ്സിലായില്ല. ആരാണ് നിങ്ങൾ?”
അർജുൻ: “ഞാൻ നിങ്ങളുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരാളാണ്. ഇപ്പോൾ രാജിക്കത്ത് നൽകിയിരിക്കുകയാണ്.”
ശാലിനി അത്ഭുതപ്പെട്ടു. “രാജി വെക്കുകയോ? എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?”
അർജുൻ: “ഉണ്ട്. എനിക്ക് ചില പ്രത്യേക ജോലികൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നു. ഇപ്പോഴത് കഴിഞ്ഞു.”
ശാലിനി: “എന്ത് ജോലിയാണത്?”
അർജുൻ: “അതിനെക്കുറിച്ച് മാധവ് മേനോൻ നിങ്ങളോട് ഒന്നും പറഞ്ഞില്ലേ?”
മാധവ് മേനോൻ (അർജുന്റെ അച്ഛൻ) എന്ന പേര് കേട്ടതും ശാലിനിയുടെ ഉള്ളിൽ എന്തോ ഒന്ന് ആഞ്ഞടിച്ചു. അവരുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. വല്ലാത്തൊരു ഭയം അവരെ പൊതിഞ്ഞു.
ശാലിനി: “നിങ്ങളുടെ… നിങ്ങളുടെ പേരെന്താ?”
ഹാളിലെ പുക അവരെ പാതിയും മൂടിക്കഴിഞ്ഞിരുന്നു. സംഗീതത്തിന്റെ ശബ്ദം കൂടി വന്നു. അർജുൻ അവളുടെ കാതിനടുത്ത് ചെന്ന് പതുക്കെ ആ പേര് ഉച്ചരിച്ചു:
