അർജുൻ നൽകിയ ആ വിലാസത്തെക്കുറിച്ചും (ആശ്രമത്തിന്റെ വിലാസം), മൂന്ന് ദിവസത്തിന് ശേഷം അവിടെ പോകാൻ അവൻ പറഞ്ഞ കാര്യവും അനന്യ നിരഞ്ജനയോട് പറഞ്ഞു.
നിരഞ്ജന എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഒരു നിമിഷം മൗനിയായി. പിന്നെ പതുക്കെ പറഞ്ഞു: “: “മൂന്ന് ദിവസം… കൃത്യം മൂന്ന് ദിവസം കഴിഞ്ഞ് നമുക്ക് ആ വിലാസത്തിലേക്ക് പോകാം. അർജുൻ നിനക്ക് വേണ്ടി അവിടെ എന്തോ കാത്തുവെച്ചിട്ടുണ്ട്. ഒരുപക്ഷേ നിനക്ക് നഷ്ടപ്പെട്ട നിന്റെ ഐഡന്റിറ്റിയോ, അല്ലെങ്കിൽ അവൻ നിനക്ക് നൽകുമെന്ന് വാക്ക് നൽകിയ ആ അമ്മയോ അവിടെയുണ്ടാകും.”
അനന്യ ആ ജനാലയിലൂടെ പുറത്തെ ആകാശത്തേക്ക് നോക്കി.
അർജുൻ നൽകിയ ആ വിലാസം തേടിയുള്ള യാത്ര ചെന്നവസാനിച്ചത് നഗരത്തിരക്കുകളിൽ നിന്ന് അകലെ, ശാന്തമായ ഒരു ആശ്രമത്തിലായിരുന്നു. അർജുൻ പറഞ്ഞതുപോലെ കൃത്യം മൂന്നാം ദിവസം തന്നെ അനന്യയും നിരഞ്ജനയും അവിടെയെത്തി.
ആശ്രമത്തിന്റെ കവാടത്തിൽ വെച്ച് നിരഞ്ജന തന്റെ കയ്യിലുണ്ടായിരുന്ന ആ വറീപ്പും അതിലെ നമ്പറും അവിടെയുള്ള അധികൃതർക്ക് കാണിച്ചുകൊടുത്തു. ആ നമ്പർ കണ്ടതും അവരുടെ ഭാവം മാറി. ബഹുമാനപുരസ്സരം അവർ അവരെ അകത്തേക്ക് ക്ഷണിച്ചു.
“അല്പം കാത്തിരിക്കൂ… അവർ ഇപ്പോൾ വരും,” ഒരു അന്തവാസി പറഞ്ഞു.
കുറച്ചു സമയത്തിന് ശേഷം, വെള്ള വസ്ത്രം ധരിച്ച, ഏകദേശം എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവരുടെ അടുത്തേക്ക് നടന്നു വന്നു. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും അവരുടെ കണ്ണുകളിൽ വല്ലാത്തൊരു ചടുലതയും ചൈതന്യവും ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവർ അവരെ ആദരവോടെ വിളിച്ചു: “ലക്ഷ്മിയമ്മേ… ദാ ഇവർ വന്നല്ലോ.”
