വിശ്വനാഥൻ പറയുന്നത് കേട്ട് ശാലിനി പതുക്കെ ജയിലിന് പുറത്തേക്ക് നടന്നു.
അർജുന്റെ തിരോധാനവും വിശ്വനാഥന്റെ അറസ്റ്റും ശാലിനിയെ സമനില തെറ്റിച്ചിരുന്നു. അർജുന്റെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്തണമെന്ന വാശിയോടെ അവൾ അനന്യയുടെ ഫ്ലാറ്റിലെത്തി. വാതിലിൽ ആഞ്ഞു മുട്ടിക്കൊണ്ട് അവൾ ഉറക്കെ വിളിച്ചു.
“അനന്യ… വാതിൽ തുറക്കൂ! എനിക്കറിയണം അവൻ എവിടെയാണെന്ന്!”
വാതിൽ തുറന്ന അനന്യയെ കണ്ടതും ശാലിനി ആക്രോശിച്ചു. “എവിടെ അർജുൻ? നിനക്കറിയാം അവൻ എവിടെയാണെന്ന്. സത്യം പറയു!”
അനന്യ ശാന്തതയോടെ മറുപടി പറഞ്ഞു: “എനിക്കറിയില്ല മാം. അവൻ എങ്ങോട്ട് പോയെന്ന് എന്നോട് പറഞ്ഞിട്ടില്ല.”
ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ശാലിനി അനന്യയുടെ മുഖത്തടിച്ചു. “കള്ളം പറയരുത്! നീയും അവനും കൂടി എന്നെയും എന്റെ കുടുംബത്തെയും തകർക്കാൻ കളിച്ച നാടകമല്ലേ ഇതെല്ലാം?”
ഹാളിലെ ബഹളം കേട്ട് അകത്തെ മുറിയിൽ നിന്ന് ലക്ഷ്മിയമ്മ സാവധാനം നടന്നു വന്നു. ശാലിനിയെ കണ്ടതും അവർ തറഞ്ഞുനിന്നു. എന്നാൽ ശാലിനി ലക്ഷ്മിയമ്മയെ കണ്ടപ്പോൾ ശരിക്കും ഭയന്നുപോയി. വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിപ്പോയ തന്റെ ഭർത്താവിന്റെ അമ്മ!
ലക്ഷ്മിയമ്മയുടെ കണ്ണുകളിൽ ദേഷ്യം ജ്വലിച്ചു. തന്റെ കയ്യിലുണ്ടായിരുന്ന വടി ഉയർത്തി അവർ ശാലിനിയെ അടിക്കാൻ തുടങ്ങി. “നീ… നീ വീണ്ടും വന്നോ? എന്റെ കൊച്ചുമകന്റെ ജീവിതം തകർത്തത് പോരാഞ്ഞിട്ടാണോ നീ ഇവിടെ വന്നത്?”
ഓരോ അടിയേൽക്കുമ്പോഴും ശാലിനിയുടെ മനസ്സിലേക്ക് ആ പഴയ കറുത്ത ഓർമ്മകൾ ഇരച്ചുകയറി…
