അവളുടെ ആ വാക്കുകളിൽ ഒരു താക്കീതും അതോടൊപ്പം തന്നെ വലിയൊരു അപേക്ഷയുമുണ്ടായിരുന്നു. അക്കു ഒരു നിമിഷം ആലോചിച്ച ശേഷം സമ്മതമെന്ന നിലയിൽ തലയാട്ടി. അവന്റെ കണ്ണുകളിൽ ആവേശം അണപൊട്ടി ഒഴുകുന്നത് അവൾ കണ്ടു.
നാണം കൊണ്ട് ആ മുഖത്തേക്ക് നോക്കാൻ കഴിയാതെ അച്ചു പതുക്കെ തന്റെ കണ്ണുകൾ ഇറുക്കി അടച്ചു. ഹൃദയമിടിപ്പ് ചെവികളിൽ പോലും മുഴങ്ങിക്കേൾക്കാം. ആ വിറയലോടെ തന്നെ അവൾ പതുക്കെ പറഞ്ഞു…
“എങ്കിൽ… എങ്കിൽ നീ പോയി ആ വെട്ടം ഒന്ന് അണയ്ക്ക്. ആ വലിയ ലൈറ്റ് വേണ്ട… ആ കോണിലെ ആ ഡിം ലൈറ്റ് മാത്രം മതി. എനിക്ക്… എനിക്ക് വല്ലാതെ പേടിയാകുന്നു അക്കു.”
ഇരുട്ടിന്റെ നേർത്ത പുതപ്പിനുള്ളിൽ തന്റെ നാണത്തെ ഒളിപ്പിക്കാമെന്ന ചെറിയൊരു പ്രതീക്ഷയോടെ അവൾ അവനെ നോക്കാതെ തന്നെ സോഫയുടെ കൈപ്പിടിയിൽ മുറുക്കി പിടിച്ചു…
ഡിം ലൈറ്റിന്റെ ആ കടുംചുവപ്പും പുറത്തുനിന്നുള്ള നിലാവിന്റെ നരച്ച വെളിച്ചവും കൂടി ചേർന്നപ്പോൾ ആ മുറിയിലെ അന്തരീക്ഷത്തിന് വല്ലാത്തൊരു മാന്ത്രികത കൈവന്നു. കാഴ്ചകൾ പൂർണ്ണമായി മറയ്ക്കാൻ ആ ഇരുട്ടിന് കഴിഞ്ഞില്ല; പകരം, ആ വെളിച്ചം അച്ചുവിന്റെ ഉടലിന്റെ തിളക്കം ഒന്നുകൂടി വർദ്ധിപ്പിക്കുകയായിരുന്നു.
അച്ചു അപ്പോഴും ആ ഷർട്ടിന്റെ ഇരുപാളികളും കൈകൾ കൊണ്ട് നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. ബട്ടണുകളുടെ ബന്ധനമില്ലാത്ത ആ തുണിക്കഷ്ണങ്ങൾക്കിടയിലൂടെ പുറത്തുചാടാൻ വെമ്പുന്ന തന്റെ ലജ്ജയെ അവൾ ഭയത്തോടെ മൂടിവെച്ചു…
അക്കു പതുക്കെ അവൾക്ക് മുന്നിൽ മുട്ടിലിരുന്നു. ഒരു പുരോഹിതൻ തന്റെ ദൈവത്തിന് മുന്നിൽ ഇരിക്കുന്നത് പോലെ, അത്യന്തം ഭക്തിയോടെയും എന്നാൽ അതിലേറെ ആർത്തിയോടെയും അവൻ അവളെ നോക്കി.
