അവനോർത്തു. കഞ്ഞി കുടി കഴിഞ്ഞ് അമ്മ തന്ന പാരസെറ്റമോളും കഴിച്ചിട്ട് ശൗരി കേറിക്കിടന്നു. രാത്രിയിൽ ഒന്നൊതുങ്ങിയ പനി പുലർച്ചെയായപ്പോൾ വീണ്ടും കൂടി..
ഇന്ന് മേദിനി ചേച്ചിയുടെ വീട്ടിൽ കറവയ്ക്ക് പോക്കും സ്കൂളിൽ പോക്കും ഒന്നും നടക്കില്ലെന്ന് അവന് തോന്നി. അവന് ആകെ നിരാശ തോന്നി.. ഇന്ന് രാവിലെ മഞ്ഞ സാരിയുമുടുത്ത് സോന വരുമ്പോൾ ആൽബർട്ട് തനിക്കൊരു മോതിരം തരാമെന്ന് പറഞ്ഞിരുന്നു.
അത് പോയിക്കിട്ടി. എട്ട് മണിയായിട്ടും ശൗരിയുടെ പനി കുറവില്ലാത്തതിനാൽ സുധ അവനെയും കൂട്ടി നേരെ താലൂക്കാശുപത്രിയിൽ പോയി. (Monday)
*********
അലമാരയിൽ അലക്കി തേച്ചു വെച്ചിരുന്ന ഇളം മഞ്ഞ സാരി കണ്ണാടിക്കു മുന്നിൽ നിന്ന് കൊണ്ട് സോന ഭംഗിയായി ഞൊറിഞ്ഞുടുത്തു. ശൗരി പറഞ്ഞ പോലെ തന്നെ മുന്നോട്ട് പോയി നോക്കാനായിരുന്നു അവളുടെ തീരുമാനം.
പറ്റാവുന്ന രീതിയിലൊക്കെ കാശുണ്ടാക്കണം. അവസരം പോയിക്കഴിഞ്ഞിട്ട് പശ്ചാത്തപിച്ചിട്ടു കാര്യമില്ല. ജോയിച്ചായനറിയാതെ തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് ഒരു അമ്പതിനായിരം രൂപ എങ്കിലും വേണം. എന്നിട്ട് വേണം അടുത്ത പരിപാടി.
എന്നും ഈ തുക്കട ജോലിയിൽ നിന്ന് കിട്ടുന്ന കാശും വാങ്ങി അങ്ങേരുടെ അടിമയായി ജീവിക്കുന്നത് അവസാനിപ്പിക്കണം. സോന ഉറപ്പിച്ചു. ശൗരിയെ വിശ്വസിക്കാം. ചതിക്കില്ല അവൻ. പതിവിലും കൂടുതൽ ഒരുങ്ങിയിട്ടാണ് സോന വീട്ടിൽ നിന്നിറങ്ങിയത്.
ആൽബർട്ട് അന്ന് നേരത്തേ വീട്ടിൽ നിന്നിറങ്ങി. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അവൻ്റെ ചിന്ത മുഴുവനും സോനയെക്കുറിച്ചായിരുന്നു.സോനേച്ചി ശൗരി പറഞ്ഞ പോലെ മഞ്ഞ സാരിയുടുത്ത് വരുമോ അതോ തന്നെ പറ്റിക്കുമോ.

ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.
വർഷത്തിൽ ഒരിക്കൽ ആണെങ്കിലും കഥ എഴുതുന്നുണ്ടല്ലോ ദത് മതി…. ♥️♥️