“ഞാനിന്നലെ അങ്ങോട്ട് വരണമെന്ന് വിചരിച്ചത.. മമ്മി വിട്ടില്ല.. എനിക്കൂടെ പനി പിടിക്കുമെന്ന് പറഞ്ഞ്. ”
അവൻ മൂളി.
“ഞാൻ ട്യൂഷന് പോയിട്ട് വരാം.. നീയിവിടെ കാണില്ലേ..”
അവൻ തലകുലുക്കി.
അവന് തന്നോടൊരു താൽപര്യക്കുറവ് പോലെ സെലീനയ്ക്ക് തോന്നി.
“നിനക്കെന്നോട് പിണക്കം വല്ലതുമാണോ ശൗരീ..”
“ഏയ്..”
അവൻ തല വെട്ടിച്ചു.
“പിന്നെ സംസാരിക്കാനെന്താ ഒരു ബുദ്ധിമുട്ട്..”
അവളവൻറെ കൈത്തണ്ടയിൽ ഒരു നുള്ള് വെച്ച് കൊടുത്തു.
“പോ പെണ്ണേ..ട്യൂഷന് താമസിക്കും..വേഗം ചെല്ല്..”
അമർത്തിയൊന്നു മൂളിയിട്ട് സെലീന നടന്നു. അവളുടെ ട്യൂഷൻ കഴിയുന്ന വരെ ശൗരി ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് കളി കണ്ടു നിന്നു.
ട്യൂഷൻ കഴിഞ്ഞപ്പോൾ പതിവിലും താമസിച്ചതിനാൽ പതിവ് ബസ്സ് പൊയ്ക്കഴിഞ്ഞിരുന്നു. പിന്നാലെ വന്ന ബസ്സ് നിറച്ച് ആളുകളും. സെലീനയെ ശൗരി പിന്നിലെ ഡോറിൽ കൂടി കയറ്റി. പിന്നാലെ അവനും കയറി.
തിരക്കിനിടയിലൂടെ അകത്തേക്ക് കയറിയ സെലീന നിൽക്കാൻ അൽപ്പം സ്ഥലം കിട്ടിയ ഇടത്തേക്ക് ഒതുങ്ങി നിന്നു. പിന്നാലെ വന്ന ശൗരി അവളെ വട്ടം പിടിച്ചു നിന്നു. തൻ്റെ ദേഹത്ത് ആരും തട്ടാതെ ഒരു വലയം തീർത്ത പോലെ നിൽക്കുന്ന ശൗരിയെ അവൾ മനസ്സ് കൊണ്ട് ആരാധിച്ചു പോയി.
ബസ്സിറങ്ങി നടക്കുമ്പോൾ സെലീനയുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.
“ഞാനീ തോട്ടിലേക്ക് വീണാൽ നീയെന്ത് ചെയ്യും ശൗരി”
അവളുടെ ചോദ്യം കേട്ട് അവനൊന്നമ്പരന്നു.
“ഞാനെടുത്തു ചാടും.. നിന്നെ വലിച്ചു കയറ്റും.. എന്നിട്ട് ഒരെണ്ണം ഇട്ടു തരും..”
സെലീന ചിരിച്ചു.

ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.
വർഷത്തിൽ ഒരിക്കൽ ആണെങ്കിലും കഥ എഴുതുന്നുണ്ടല്ലോ ദത് മതി…. ♥️♥️