“ഇനി ഞാനെങ്ങാനും മരിച്ചു പോയാലോ..”
അവൾ തെല്ലൊരു കുസൃതിയോടെ തിരക്കി
“എൻ്റെ കയ്യീന്ന് നീ പോയാൽ പിന്നെ സെലീനയില്ലാത്ത കരയിൽ ശൗരിയും വേണ്ട..”
അവൻ്റെ മറുപടി കേട്ട് അവൾക്ക് ഉള്ളിലൊരു വികാരത്തള്ളിച്ചയുണ്ടായി. സെലീന പിന്നെയൊന്നും സംസാരിച്ചില്ല.
“എന്തിനാ ഇങ്ങനെ സങ്കടപ്പെടുത്തുന്ന കാര്യങ്ങള് പറയുന്നത്..”
ശൗരി ചോദിച്ചു. സെലീന അവനെ അലിവോടെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
വീട്ടിലെത്തിയതും അവനെ ഒന്ന് കൂടി നോക്കിയിട്ട് അവൾ അകത്തേക്ക് പോയി.
അന്ന് രാത്രി ഉറങ്ങുമ്പോൾ സെലീന അടുത്ത് കിടന്ന തലയിണയിൽ കെട്ടിപ്പിടിച്ചാണ് ഉറങ്ങിയത്. അവൾക്ക് ശൗരിയെ വേണമായിരുന്നു. അവൻ്റെ മണം വേണമായിരുന്നു. അവൾ തൻ്റെ നെഞ്ച് തലയിണയിലേക്ക് അമർത്തി വെച്ച് ഉറങ്ങാൻ ശ്രമിച്ചു.
വ്യാഴാഴ്ച. രാവിലെ ബസ്സ്റ്റോപ്പിൽ വെച്ച് ശൗരി ആൽബർട്ടിനെ കണ്ടു.
“കോളടിച്ചു..വള റെഡിയാക്കി വെച്ചോ.. സോനേച്ചി വളഞ്ഞിട്ടുണ്ട്..”
അവനെ കണ്ടതും ശൗരി പറഞ്ഞു. ആൽബർട്ട് അന്തം വിട്ടു നിന്നു.
“സത്യമാണോ..”
അവന് വിശ്വസിക്കാനായില്ല..
“സത്യം.. പക്ഷെ ഒരു കാര്യമുണ്ട്.. അവര് നിൻ്റെ വീട്ടിലോട്ടു വരില്ല.. നമുക്ക് വേറൊരു സ്ഥലത്ത് വെച്ച് പരിപാടി നടത്താം..”
“അതെവിടെ..”
ആൽബർട്ട് ആകാംക്ഷയോടെ തിരക്കി.
സോനയ്ക്ക് വേണ്ടി എങ്ങോട്ട് പോകാനും അവൻ തയ്യാറായിരുന്നു.
“ശനിയാഴ്ച്ച വൈകുന്നേരം എന്തേലും കള്ളം പറഞ്ഞ് വീട്ടില് നിന്നിറങ്ങിയിട്ട് നേരെ എൻ്റെ വീട്ടിലോട്ടു പോര്.. ഏഴ് മണിക്ക് പള്ളിയിലെ റാസ കാണാൻ വേണ്ടി നമ്മള് പോകും..

ആ തനിനാടൻ ടച്ച് കളയണ്ട. ഇരുളുകണ്ടവും റബ്ബറ് തോട്ടവും ഏലവാരവും വരിക്കച്ചക്കയും പിന്നെ പൊളപ്പ് തീരാതെ പിടയ്ക്കുന്ന ഒറ്റപ്പെണ്ണുങ്ങളും ഒളിയുദ്ധങ്ങളും മദഗന്ധം ഉറഞ്ഞ് നിൽക്കുന്ന ഇരുണ്ട ഇടങ്ങളും ഒരു മഴക്കോളിന് നാടുവിടുന്ന കറണ്ടും..ശരിയായ സെറ്റപ്പാണ്, ഉടുതുണി പറിഞ്ഞ് പോകാൻ പാകത്തിനുള്ളത്.
പത്തെങ്കിൽ പത്ത് ലിറ്റർ, ഉള്ളത് അളന്ന് തൂക്കി നേരം കളയാതെ തരാൻ നോക്ക്.
വർഷത്തിൽ ഒരിക്കൽ ആണെങ്കിലും കഥ എഴുതുന്നുണ്ടല്ലോ ദത് മതി…. ♥️♥️