പ്രണവ്: അവൾ അവളുടെ വീട്ടിലെ കാര്യങ്ങൾ ഒന്നും എന്നോട് പറഞ്ഞിട്ടില്ല.
ഞാൻ: അവൾ അങ്ങനാടാ. അവൾടെ വിഷമങ്ങളൊന്നും ആരെയും അറിയിക്കുന്നത് ഇഷ്ടമല്ല. എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും തല ഉയർത്തിപ്പിടിച്ച് ജീവിക്കാൻ നോക്കും. പിന്നെ മറ്റുള്ളവരുടെ മുമ്പിൽ അവളുടെ വീട്ടുകാരെ മോശമായി കാണിക്കുന്നതും അവൾക്കിഷ്ടമല്ല. പക്ഷേ അത് പിന്നെ പൊങ്ങച്ചത്തിലേക്കും കള്ളങ്ങളിലേക്കും മാറിത്തുടങ്ങി. എല്ലാരുടേം മുൻപിൽ നന്നായി ജീവിച്ചു കാണിക്കണം എന്ന് അവർക്ക് വാശിയായിരുന്നു. അതിന് പറ്റാതെ വന്നപ്പോൾ ചെയ്യുന്നതായിരിക്കും. ഞാനെപ്പോഴും പറയുമാരുന്നു
അവളോട്, നമുക്ക് ഉള്ളതുപോലെ ജീവിച്ചാൽ പോരെ എന്തിനാ വല്ലവരെയും കാണിക്കാൻ ആഡംബരം എന്നൊക്കെ. ആര് കേൾക്കാൻ.
പ്രണവ്: അല്ല ബ്റോ, നിങ്ങൾ അവളെ കെട്ടാഞ്ഞതതെന്താ?
ഞാൻ: കെട്ടാൻ ഇരുന്നതാടാ, ആദ്യം അവളുടെ വീട്ടുകാർ സമ്മതിച്ചതുമാ.
പ്രണവ്: അവൾടെ വീട്ടിൽ സമ്മതിച്ചോ!
ഞാൻ: ആ, ഞാനും ഞെട്ടിപ്പോയി ആദ്യം കേട്ടപ്പോൾ. സ്വന്തം മോളെ, നല്ല ജോലി ഒന്നുമില്ലാത്ത, വലിയ കുടുംബ മഹിമ ഒന്നും പറയാനില്ലാത്ത ഒരുത്തന്റെ കൂടെ വിടാൻ അവർക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ഓർത്ത്.
അവർക്ക് ആകെയുള്ള ഡിമാൻഡ് ഞാൻ മതം മാറണം എന്നായിരുന്നു, എനിക്കും അതിന് കുഴപ്പമൊന്നുമില്ലായിരുന്നു.
പ്രണവ്: പിന്നെന്താ നടക്കാഞ്ഞേ?
ഞാൻ: അവരുടെ പള്ളിയിലെ അച്ഛൻ പറഞ്ഞു അത് വേണ്ടെന്ന്. അതുകൊണ്ട് അവർ നടക്കില്ല എന്ന് പറഞ്ഞു.
പ്രണവ്: ശോ…
ഞാൻ: എന്ത് ശോ? അതുകൊണ്ട് നിനക്ക് കളിക്കാൻ ഒരു ചരക്കിനെ കിട്ടിയില്ലേ?
