“ഏയ് വേണ്ട, ചോദിക്കേണ്ട. സാരമില്ല, അഡ്ജസ്റ്റ് ചെയ്യാം. കുഴപ്പമില്ല” ചേച്ചി പറഞ്ഞു.
“ബുദ്ധിമുട്ടില്ലെങ്കിൽ എൻ്റെ ബ്ലാങ്കറ്റ് ഉണ്ട്, നമുക്ക് അത് ഷെയർ ചെയ്യാം” എന്നും പറഞ്ഞുകൊണ്ട് സീറ്റിൽ ഞാൻ എഴുന്നേറ്റു ഡെക്ടിൽ വച്ചിരുന്ന ബാഗിൽ എൻ്റെ ഡബിൾ ബ്ലാങ്കറ്റ് എടുത്തു ചേച്ചിക്ക് കൊടുത്തു.
“ഇഷ്ടക്കുറവില്ലെങ്കിൽ ഇതുപയോഗിച്ചോളൂ.”
ചേച്ചി: അപ്പൊ നിനക്ക് വേണ്ടേ?
ഞാൻ: അതിൽ കുഴപ്പമില്ല ചേച്ചി, എനിക്ക് ശീലമായി ഈ തണുപ്പ് ഒക്കെ. ചേച്ചി നന്നായിട്ട് പുതച്ചോളൂ…വല്ല ജലദോശോ, പനിയോ വരുത്തണ്ട. കാലാവസ്ഥ ശീലാമില്ലാത്തതല്ലേ.
ഞാനിത്തിരി മാന്യത കൈയിൽ നിന്നിട്ടുകൊണ്ട് ചേച്ചിയുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞു. എങ്കിലും ചേച്ചിയോടൊപ്പം ആ ബ്ലാങ്കറ്റ് ഒരുമിച്ചു പങ്കിടാൻ എനിക്ക് വല്ലാതെ കൊതിയുണ്ടായിരുന്നു. ചേച്ചി എൻ്റെ ബ്ലാങ്കറ്റ് വാങ്ങി കഴുത്തോളം പുതച്ചുകൊണ്ട് എന്നോട് പറഞ്ഞു, “ഒത്തിരി നീളമുണ്ടല്ലോ ഇതിനു.”
ഒരു വശം എനിക്ക് നീട്ടി ചേച്ചി പറഞ്ഞു, “ശീലമായെന്ന് പറഞ്ഞു അസുഖം പിടിച്ചു വരുത്തണ്ട. അവിടെ തന്നെയല്ലേ താമസിക്കുന്നെ? (ഞങ്ങൾ നന്നായി പരിചയപ്പെട്ടിരുന്നു എന്ന് നേരത്തെ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ? എന്നെക്കുറിച്ചു ചേച്ചിയോട് ഞാനും വിശദമായി പറഞ്ഞിരുന്നു.) വയ്യാണ്ടായാൽ ആരുണ്ടാകില്ലല്ലോ നോക്കാൻ അവിടെ. മര്യാദക്ക് ഇതുവാങ്ങി പുതക്ക്.”
അത് കേട്ടപ്പോൾ സ്വാതന്ത്രത്തോടെയും അധികാരത്തോടെയും ചേച്ചി പറഞ്ഞതുപോലെ എനിക്ക് തോന്നി. കാര്യങ്ങൾ ഏറെക്കുറെ ഉദ്ദേശിച്ച രീതിയിൽ നടക്കുമെന്ന് മനസ്സ് പറയാൻ തുടങ്ങി. പുതപ്പിൻ്റെ ഒരറ്റം വാങ്ങി ഞാനും ആ ബ്ലാങ്കെറ്റിനകത്തു കയറിപ്പറ്റി. സത്യത്തിൽ ബ്ലാങ്കറ്റ് പുതച്ചപ്പോൾ ആണ് സത്യം മനസ്സിലായത്.
