ഇഷാൻ ഒരൊറ്റ അടി ഉണ്ണിയുടെ മുഖത്ത് കൊടുത്തു. അതോടെ രംഗം ആകെ മാറി.ഷാഹിറും ജിത്തുവും ഉണ്ണിക്ക് തുണയായി ഇഷാന്റെ പിള്ളേരെ നേരിട്ടു. സബ് രജിസ്ട്രാറുടെ വീടിന് മുന്നിൽ വെച്ച് വലിയൊരു അടിയാണ് നടന്നത്. നാട്ടുകാർ ഓടിക്കൂടി.സബ് രജിസ്ട്രാർ രാമകൃഷ്ണൻ പുറത്തേക്ക് ഓടിവന്നു.
“നിർത്തടാ നിർത്ത്! ആരാടാ എന്റെ വീടിന്റെ മുന്നിൽ വന്ന് തല്ലുണ്ടാക്കുന്നത്?” രാമകൃഷ്ണൻ അലറി.
“സാർ… ഇവൻ നിങ്ങളുടെ മകളെ ശല്യം ചെയ്യുകയാണ്,” ഇഷാൻ നുണ പറഞ്ഞു.
പക്ഷേ രാമകൃഷ്ണന്റെ മകൾ ശരണ്യ അപ്പോഴേക്കും പുറത്തേക്ക് വന്നിരുന്നു. അവൾ ഇഷാനെ നോക്കി പല്ലുഞെരിച്ചു. “നുണ പറയരുത് ഇഷാൻ! ഉണ്ണിയല്ല, നീയാണ് എന്നെ ശല്യം ചെയ്യുന്നത്. എന്റെ അച്ഛൻ വഴി നീ ചെയ്യാൻ നോക്കുന്ന ആ കള്ള ഒപ്പിന്റെ കാര്യം ഉണ്ണിക്ക് അറിയാവുന്നത് കൊണ്ടല്ലേ നീ ഇവനെ തല്ലുന്നത്?”
രജിസ്ട്രാർ സാർ ഞെട്ടിപ്പോയി. തന്റെ ഓഫീസിലെ രഹസ്യങ്ങൾ ഇഷാൻ എങ്ങനെ അറിഞ്ഞു എന്നതായിരുന്നു അദ്ദേഹത്തിന്റെ പേടി. ഇഷാൻ അവിടെനിന്നും തന്റെ ടീമുമായി മുങ്ങി.
അതേസമയം, കൊല്ലം ടൗണിലെ ഒരു മൂലയിൽ എബി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സബ് രജിസ്ട്രാർ രാമകൃഷ്ണന്റെ പേര് ഹാരിസ് സാർ നൽകിയ ലിസ്റ്റിലുണ്ട്. സണ്ണിയുടെ അച്ഛന്റെ സ്വത്തുക്കൾ മാറ്റി എഴുതാൻ കൂട്ടുനിന്നത് ഇതേ രാമകൃഷ്ണനാണ്. ഇഷാൻ ഇപ്പോൾ രാമകൃഷ്ണനെ വിരട്ടുന്നത് ആ പഴയ ഫയലുകൾ കൈക്കലാക്കാനാണ്.
ഉണ്ണിയും കൂട്ടരും വന്നപ്പോൾ എബി ശാന്തനായി അവരെ നോക്കി.
“ചേട്ടാ…ഇഷാൻ ആ സബ് രജിസ്ട്രാറെ വിരട്ടുകയാണ്.അയാളുടെ മകളെയും അവൻ വെറുതെ വിടുന്നില്ല,” ഉണ്ണി കിതച്ചുകൊണ്ട് പറഞ്ഞു.

കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട് ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ് ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..