പക്ഷേ ആ ചിരി അധികം നീണ്ടുനിന്നില്ല. ഇരുട്ടിൽ നിന്ന് ഒരു നിഴൽ പോലെ എബി അങ്ങോട്ട് നടന്നു വന്നു. അവന്റെ കണ്ണുകളിൽ ഉത്സവത്തിലെ തീവെട്ടികളേക്കാൾ വലിയൊരു തിളക്കമുണ്ടായിരുന്നു.
“കൈ വിടടാ അവനെ…” എബിയുടെ ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിൽ മരണത്തിന്റെ തണുപ്പുണ്ടായിരുന്നു.
“ഓ… വന്നല്ലോ വലിയവീട്ടിലെ സിംഹം!” ഇഷാൻ പരിഹാസത്തോടെ എബിയുടെ നേരെ തിരിഞ്ഞു. തന്റെ പത്തോളം വരുന്ന ഗുണ്ടകളോട് അവൻ ആംഗ്യം കാണിച്ചു. “ഇവന്റെ അഹങ്കാരം ഇന്ന് ഇവിടെ തീർക്കണം.”
ആദ്യമെത്തിയ ഗുണ്ടയുടെ കൈ ഒരൊറ്റ തിരിപ്പിന് എബി ഒടിച്ചു. അടുത്ത നിമിഷം എബിയുടെ കൈകൾ ഇഷാന്റെ ഷർട്ടിൽ മുറുകി. തന്നെ തല്ലുന്നതിനേക്കാൾ എബിക്ക് സഹിക്കാൻ കഴിയാത്തത് തന്റെ ചങ്ങായിമാരുടെ ദേഹത്ത് ആരെങ്കിലും കൈവെക്കുന്നതാണ്.
“എന്റെ പിള്ളേരെ തൊടുമ്പോൾ നീ ഒന്നുമാത്രം ഓർത്തോ ഇഷാൻ… നീ ഇത് ചെയ്യുന്നത് എബിയോടല്ല, വലിയവീട്ടിലെ രക്തത്തോടാണ്!”
എബി ഇഷാന്റെ മുഖം നോക്കി ഒരൊറ്റ ഇടി കൊടുത്തു. ഇഷാന്റെ മൂക്കിൽ നിന്നും ചോര ചീറ്റി. നിലത്തു വീണ ഇഷാനെ എബി വിട്ടില്ല. അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു പൊക്കി ഒരു മരത്തിന് അരികിലേക്ക് ചേർത്തു നിർത്തി.
“സബ് രജിസ്ട്രാറുടെ വീട്ടിൽ പോയി നീ കളിച്ചത് ആരുടെ ബലത്തിലാണെങ്കിൽ, ഞാൻ ഇവിടെ നിൽക്കുന്നത് എന്റെ മാത്രം ബലത്തിലാണ്. ഇനി മേലാൽ ഉണ്ണിയുടെ നിഴലിൽ പോലും നിന്നെ കണ്ടുപോയാൽ, നിന്റെ ഈ കൈ ഞാൻ തല്ലിയൊടിക്കും!”
എബി തന്റെ മുട്ടുകൊണ്ട് ഇഷാന്റെ വയറിന് ആഞ്ഞു ചവിട്ടി. ഇഷാൻ ശ്വാസം കിട്ടാതെ നിലത്ത് പിടഞ്ഞു. ചുറ്റും നിന്ന ഗുണ്ടകൾ എബിയുടെ ആ രൂപം കണ്ട് അനങ്ങാൻ പോലുമുള്ള ധൈര്യമില്ലാതെ നിന്നുപോയി. പത്തനംതിട്ടയിലെ ആ പഴയ തറവാട് കാലത്ത് താൻ നേരിട്ട ഗുണ്ടകളേക്കാൾ എത്രയോ നിസ്സാരന്മാരാണ് ഇവരെന്ന് എബിക്ക് അറിയാമായിരുന്നു.

കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട് ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ് ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..