അലക്സും ഷാഹിറും ഓടിവന്ന് ഉണ്ണിയെ എഴുന്നേൽപ്പിച്ചു. ഉണ്ണിയുടെ ചുണ്ട് പൊട്ടി ചോര വരുന്നുണ്ടായിരുന്നു. എബി തന്റെ തൂവാലയെടുത്ത് ഉണ്ണിയുടെ മുഖം തുടച്ചു.
“വാടാ…നമുക്ക് പോകാം.”
അവർ നടന്നു നീങ്ങുമ്പോൾ മൈതാനത്തിന്റെ മറുവശത്ത് നിന്ന് ഒരാൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.അവൻ കൈയിലിരുന്ന സിഗരറ്റ് നിലത്തിട്ട് കാലുകൊണ്ട് അമർത്തി കെടുത്തി. എബിയുടെ പോലീസ് വീര്യം അവനും ഓരോ ദിവസവും തലവേദനയാകുകയായിരുന്നു.
പെട്ടെന്ന് എബിയുടെ ഫോണിലേക്ക് വർഷയുടെ കോൾ വന്നു. “എബി… നീ ഉത്സവപ്പറമ്പിലുണ്ടോ? അവിടെ വലിയൊരു അടി നടന്നുവെന്ന് കേട്ടു. നീ ഒക്കെയാണോ?”
വർഷയുടെ ശബ്ദത്തിലെ ആവലാതി കേട്ടപ്പോൾ എബി തന്റെ ദേഷ്യം പതുക്കെ അമർത്തി. “ഞാൻ ഓക്കെയാണ് വർഷേ… ചെറിയൊരു പ്രശ്നം ഉണ്ടായെന്നേയുള്ളൂ.നീ പേടിക്കണ്ട.”
വർഷയോട് സംസാരിച്ചു ഫോൺ വെച്ചപ്പോൾ എബിക്ക് മറ്റൊരു മെസ്സേജ് കൂടി വന്നു. അത് ട്രിസയുടെ വകയായിരുന്നു: “ഇഷാനെ തല്ലിയത് നന്നായി എബി.പക്ഷേ സണ്ണി ഇപ്പോൾ മാത്യു വക്കീലിന്റെ അടുക്കലാണ്. അവർ നിന്നെ പൂട്ടാൻ സബ് രജിസ്ട്രാറെ തന്നെ കരുവാക്കാൻ പോകുന്നു.”
കൊല്ലം നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, കടലിനോട് ചേർന്നുള്ള മാത്യു വക്കീലിന്റെ ആഡംബര വില്ലയിൽ അന്ന് രാത്രി ഒരു പ്രത്യേക ഡിന്നർ ഒരുക്കിയിരുന്നു. വക്കീലിന്റെ ഭാര്യ അൻസി എല്ലാം വളരെ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്.വലിയവീട്ടിലെ ഓരോ നീക്കങ്ങളിലും അൻസിക്ക് കൃത്യമായ ധാരണയുണ്ട്; പലപ്പോഴും വക്കീലിന്റെ ബുദ്ധിയേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത് അൻസിയുടെ തന്ത്രങ്ങളാണ്.

കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട് ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ് ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..