ഡൈനിംഗ് ടേബിളിൽ വിലകൂടിയ വൈനും വിഭവങ്ങളും നിരന്നു.സണ്ണി അല്പം ഗൗരവത്തോടെയാണ് വന്നിരിക്കുന്നത്. ഉത്സവപ്പറമ്പിൽ വെച്ച് എബി ഇഷാനെ തല്ലിയ വിവരം സണ്ണിയെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
“എന്താ സണ്ണീ… ഒരുമാതിരി തൂക്കിക്കൊല്ലാൻ കൊണ്ടുപോകുന്ന പ്രതിയെപ്പോലെ ഇരിക്കുന്നത്? ഒന്ന് റിലാക്സ് ചെയ്യ്,” മാത്യു വക്കീൽ വൈൻ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു കൊണ്ട് പറഞ്ഞു.
“എബി കൈവിട്ടു പോകുകയാണ് വക്കീലേ… ഇഷാനെ അവൻ ഉത്സവപ്പറമ്പിലിട്ട് പെരുമാറി. അത് വെറുമൊരു അടിയല്ല, അവൻ എന്തോ വലിയ പ്ലാനിലാണ്. കാവ്യ മിസ്സുമായും മല്ലികയുമായും അവൻ അടുക്കാൻ നോക്കുന്നുണ്ട്,” സണ്ണി തന്റെ ദേഷ്യം മറച്ചുവെച്ചില്ല.
അൻസി പതുക്കെ സണ്ണിയുടെ പ്ലേറ്റിലേക്ക് ചിക്കൻ റോസ്റ്റ് വിളമ്പി. അവൾ ഒന്ന് പുഞ്ചിരിച്ചു—ആ ചിരിയിൽ എന്തോ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ട്.
“സണ്ണീ…എബിയെ തല്ലി തോൽപ്പിക്കാൻ നോക്കുന്നത് മണ്ടത്തരമാണ്.അവൻ വലിയവീട്ടിലെ ചോരയാണ്, പത്തനംതിട്ടയിലെ ആ പഴയ തറവാട് ചരിത്രം മറക്കണ്ട. അവനെ പൂട്ടണമെങ്കിൽ ശരീരം കൊണ്ടല്ല, നിയമം കൊണ്ട് കളിക്കണം,” അൻസി ശാന്തമായി പറഞ്ഞു.
“അൻസി പറയുന്നത് ശരിയാണ് സണ്ണീ,” വക്കീൽ ഇടപെട്ടു. “സബ് രജിസ്ട്രാർ രാമകൃഷ്ണൻ ഇപ്പോൾ നമ്മുടെ കൈപ്പിടിയിലാണ്. ഇഷാൻ അയാളെ വിരട്ടിയത് നന്നായി.ഇനി രാമകൃഷ്ണൻ വഴി എബിയുടെ അച്ഛൻ ഹാരിസിനെതിരെ നമുക്ക് ചില രേഖകൾ ഉണ്ടാക്കാം.ഹാരിസ് പണ്ട് ഒതുക്കിത്തീർത്ത ആ പഴയ ലോക്കപ്പ് മരണം…അത് വീണ്ടും പൊക്കിയെടുത്താൽ എബിയുടെ കളി അവിടെ തീരും.”

കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട് ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ് ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..