ആ രാത്രി കൊല്ലം നഗരം ഉറങ്ങുമ്പോഴും എബിയുടെ ഉള്ളിൽ കനൽ എരിയുകയായിരുന്നു. സണ്ണിയും അൻസിയും ചേർന്ന് നെയ്യുന്ന വലകളെക്കുറിച്ച് മല്ലിക ടീച്ചറിൽ നിന്നും ട്രിസയിൽ നിന്നും ലഭിച്ച സൂചനകൾ അവനെ വിശ്രമിക്കാൻ അനുവദിച്ചില്ല. വർഷയെ നേരിട്ടു കണ്ട് ചില കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അവന് തോന്നി.
വർഷയുടെ വീടിനു മുന്നിൽ ബൈക്ക് നിർത്തുന്നത് അപകടമാണെന്ന് എബിക്ക് അറിയാമായിരുന്നു. വക്കീലിന്റെ ആളുകൾ എവിടെയെങ്കിലും നിരീക്ഷിക്കുന്നുണ്ടാകാം.അവൻ വീടിന് പുറകിലെ ഇടവഴിയിൽ ബൈക്ക് ഒതുക്കി. ആറടിയിലധികം പൊക്കമുള്ള ആ മതിൽ എബിക്ക് ഒരു തടസ്സമായിരുന്നില്ല.ഒരൊറ്റ കുതിപ്പിന് മതിൽ ചാടി അവൻ അകത്തെത്തി.
പഴയ വലിയവീട്ടിലെ ശീലങ്ങൾ അവനെ സഹായിച്ചു. പൈപ്പിലൂടെ അനായാസം വലിഞ്ഞു കയറി അവൻ ടെറസിലെത്തി. അവിടെ നിന്നും താഴേക്ക് ഇറങ്ങുന്ന ഗോവണിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ പൂച്ചയെപ്പോലെ അവൻ താഴേക്ക് ഇറങ്ങി. നേരെ വർഷയുടെ മുറിയുടെ വാതിൽക്കൽ എത്തി.
പതുക്കെ വാതിലിൽ മുട്ടി. “വർഷേ…” എബി താഴ്ന്ന സ്വരത്തിൽ വിളിച്ചു.
വർഷ ഞെട്ടി എഴുന്നേറ്റു. ഈ സമയത്ത് എബി ഇവിടെ വരുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. പേടിയോടെ വാതിൽ തുറന്ന അവൾ കണ്ടത് ഇരുട്ടിൽ ശ്വാസം അടക്കിപ്പിടിച്ചു നിൽക്കുന്ന എബിയെയാണ്.
“എബി! നീ… നീ എങ്ങനെ ഇവിടെ?” വർഷ വിശ്വസിക്കാനാവാതെ അവനെ അകത്തേക്ക് വലിച്ചു കയറ്റി വാതിൽ അടച്ചു.
“എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട് വർഷേ… കൂടുതൽ സമയമില്ല,” എബിയുടെ ശബ്ദത്തിൽ ഒരു പോലീസ് ഓഫീസറുടെ ഗൗരവമുണ്ടായിരുന്നു.

കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട് ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ് ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..