⏩⏩
അന്ന് വൈകുന്നേരം കൊല്ലം റെയിൽവേ സ്റ്റേഷന് അടുത്തുള്ള കടയിൽ ചായ കുടിക്കുമ്പോഴാണ് മീര അങ്ങോട്ട് വരുന്നത്.അവൾ ഇഷാന്റെ കോളേജ് ഗ്യാങ്ങിലുള്ള കുട്ടിയാണ്.
“എബി… സൂക്ഷിക്കണം. സന്ദീപും ഇഷാനും ഇന്ന് രാത്രി നിങ്ങളെ ട്രാപ്പ് ചെയ്യാൻ പ്ലാൻ ചെയ്തിട്ടുണ്ട്. ശരണ വഴി നിങ്ങളെ ഒരു ഗോഡൗണിലേക്ക് എത്തിക്കാനാണ് അവരുടെ നീക്കം.” മീര പതുക്കെ പറഞ്ഞു വേഗം നടന്നുപോയി.
എബി വർഷയെ വിളിച്ചു. “വർഷ… ഇന്ന് വൈകുന്നേരം കാണാൻ പറ്റില്ല. എനിക്ക് ചെറിയൊരു പണിയുണ്ട്.”
വർഷയ്ക്ക് കാര്യം മനസ്സിലായില്ലെങ്കിലും അവൾ സമ്മതിച്ചു. എബിക്ക് അറിയാമായിരുന്നു, ഇന്ന് രാത്രി കൊല്ലത്തെ ആ ഗോഡൗണിൽ വെച്ച് ചില കണക്കുകൾ തീർക്കാനുണ്ടെന്ന്.മാത്യു വക്കിൽ ഒരുക്കിയ കെണിയിലേക്ക് എബി നടന്നു കയറുന്നത് അവർക്ക് വേണ്ടി കാത്തുവെച്ച വലിയൊരു സർപ്രൈസുമായാണ്.
ആ ഗോഡൗണിലെ ഇരുട്ടിൽ സന്ദീപും ഇഷാനും തങ്ങളുടെ ആൾക്കാരുമായി എബിയെ കാത്തുനിൽക്കുകയായിരുന്നു. ഉണ്ണി നൽകിയ ‘തെറ്റായ’ വിവരമനുസരിച്ച് എബി അവിടെ വരുമെന്നും അവനെ തീർക്കാമെന്നുമായിരുന്നു അവരുടെ കണക്കുകൂട്ടൽ. പക്ഷേ, എബി വരുന്നത് ഇത്രയും തയ്യാറെടുപ്പോടെ ആയിരിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
⏩⏩
തകർന്നുവീണ ഷട്ടറിനിടയിലൂടെ എബി അകത്തേക്ക് നടന്നു കയറി. കൈയിൽ ഒരു ഇരുമ്പ് പൈപ്പോ വടിയോ ഒന്നുമില്ല, വെറും കൈയോടെയാണ് അവൻ വരുന്നത്. എബിയുടെ കണ്ണുകളിൽ ആ പഴയ ‘വലിയവീട്ടിൽ’ രക്തത്തിന്റെ തിളക്കമുണ്ടായിരുന്നു.
“നീ വരുമെന്ന് എനിക്കറിയാമായിരുന്നു എബി…” സന്ദീപ് പരിഹാസത്തോടെ മുന്നോട്ട് വന്നു. അവന്റെ കൂടെ ഇഷാനും പത്തോളം ഗുണ്ടകളുമുണ്ട്.

കോളേജിൽ വെച്ചു നടക്കുന്ന ഒരുപാട് സിനുകൾ ഞാൻ ഒഴുവാക്കി കട്ട് ചെയ്തു, ബാക്കി കഥയെ ചെറിയ എപ്പിസോഡ് ആക്കി എഡിറ്റ് ചെയ്തുയിരിക്കുന്നത്..സെക്സ് സിൻ ഉണ്ടാകില്ലെന്നു പറയുന്നു..