എബി വർഷയെയും കൂട്ടി പുറത്തേക്ക് ഓടാൻ ശ്രമിക്കുമ്പോഴാണ് രാജ്മോഹന്റെ പോലീസ് ടീം അങ്ങോട്ട് വരുന്നത്. സബ് രജിസ്ട്രാർ രാമകൃഷ്ണനും അവർക്കൊപ്പമുണ്ട്. കളി രാജ്മോഹന്റെ കയ്യിൽ നിന്നും മയൂരിയുടെ കയ്യിലേക്ക് പൂർണ്ണമായും മാറിയിരിക്കുന്നു.
“അലക്സ്…ഷാഹിർ… വേഗം ആ ഡിജിറ്റൽ കീ ആക്ടിവേറ്റ് ചെയ്യ്! ഇവരുടെ സകല അക്കൗണ്ടുകളും നമ്മൾ ബ്ലോക്ക് ചെയ്യണം,” എബി വിളിച്ചു പറഞ്ഞു.
മയൂരി തന്റെ സ്വിച്ച് അമർത്താൻ ഒരുങ്ങുമ്പോഴേക്കും എബി തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ കത്തി അവൾക്ക് നേരെ എറിഞ്ഞു. അത് അവളുടെ കയ്യിൽ തറച്ചു. സ്വിച്ച് ദൂരേക്ക് തെറിച്ചുപോയി.
3 മാസം കഴിഞ്ഞു..
വർഷയുടെയും നിഖിലിന്റെയും വിവാഹനിശ്ചയം നടക്കുന്ന ആ ആഡംബര ഹാൾ ഒരു യുദ്ധക്കളത്തിന് തൊട്ടുമുമ്പുള്ള ശാന്തതയിലായിരുന്നു. ഹാരിസ് സാറും കുടുംബവും വർഷയുടെ വീട്ടുകാരും സന്തോഷത്തിലാണെങ്കിലും, എബിയുടെ കണ്ണുകൾ ഹാളിന്റെ പ്രവേശന കവാടത്തിലായിരുന്നു. നിഖിൽ വെറുമൊരു വരനല്ലെന്നും, രാജ്മോഹന്റെയും മയൂരിയുടെയും ചതുരംഗപ്പലകയിലെ പുതിയ കരുവാണെന്നും എബിക്ക് ഉറപ്പായിരുന്നു.
ഹാളിലെ വെളിച്ചം പെട്ടെന്ന് ഒന്ന് മങ്ങി. ഒരു വലിയ അകമ്പടിയോടെ ആ മൂവർ സംഘം അകത്തേക്ക് നടന്നു വന്നു. കൊല്ലം നഗരം ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും പവർഫുൾ ആയ ഒരു ‘വില്ലൻ ഇൻട്രോ’ ആയിരുന്നു അത്.
നിഖിലിന്റെ കൈ പിടിച്ചു സ്റ്റേജിലേക്ക് കയറാൻ ഒരുങ്ങുന്ന വർഷ പെട്ടെന്ന് നിശ്ചലയായി. കവാടത്തിൽ രാജ്മോഹൻ, മയൂരി, പിന്നെ അവളുടെ മകൻ നെൽസൺ എന്നിവർ നിൽക്കുന്നു. അവരുടെ വരവ് കണ്ടപ്പോൾ തന്നെ ഹാൾ നിശബ്ദമായി.
