ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 44

 

അവൻ ചെറിയൊരു പുഞ്ചിരിയോടെ ചോദിച്ചു.

 

“മീരേ, ഞാൻ സന്ദീപാണ്. നിന്റെ സന്ദീപ്.”

 

 

​മീര ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ അവളുടെ മുഖത്ത് ദേഷ്യം പടർന്നു.

 

“എന്താ പറഞ്ഞത്? എന്തായാലും തമാശ ഇത്തിരി കൂടിപ്പോയി. എന്റെ ഭർത്താവ് മരിച്ചിട്ട് അഞ്ചു കൊല്ലമായി. വെറുതെ ആ പേര് പറഞ്ഞു ഓരോരുത്തർ ഇങ്ങോട്ട് വരരുത്. ഇറങ്ങിക്കോ ഇവിടുന്ന്!”

 

 

​”മീരേ, നിൽക്ക്… ഒന്ന് കേൾക്ക്. എനിക്കറിയാം ഇത് വിശ്വസിക്കാൻ പാടാണെന്ന്. ഈ ശരീരം വേറെയാണ്, പ്രായം കുറവാണ്. പക്ഷേ നിന്റെ സന്ദീപിന്റെ അതേ ഓർമ്മകളുമായാണ് ഞാൻ വന്നിരിക്കുന്നത്.”

 

 

 

 

മീര തളർച്ചയോടെ കൈകൾ പിണച്ചു കെട്ടി.

 

“ഇതാരെങ്കിലും പറഞ്ഞുവിട്ടതാണോ നിന്നെ? അതോ വല്ല പ്രാങ്കും ആണോ?”

 

 

​അവൻ കുറച്ചുകൂടി അടുത്തേക്ക് വന്നു.

 

“പ്രാങ്ക് ഒന്നുമല്ല മീരേ. നീ നോക്ക്… എന്റെ കണ്ണുകളിലേക്ക് നോക്ക്!!”

 

യുവാവ് ചെറിയൊരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ഒരടി കൂടി വെച്ചു.

 

“നിന്നെത്തന്നെയാ മീരേ ഞാൻ തേടുന്നത്. നീ എന്നെ തിരിച്ചറിയുന്നില്ലേ? ഞാൻ സന്ദീപാണ്. നിന്റെ സന്ദീപ്. ഇന്ന് എന്റെ ഓർമദിവസമല്ലേ? ഒരു പായസപ്പൊതിക്കുവേണ്ടി ഞാൻ വരുമെന്ന് നീ ഇന്നും കാത്തിരിക്കുകയല്ലേ?”

 

 

​​”നിനക്കെന്താ ഭ്രാന്താണോ..എന്തൊക്കെയാ നീ പറയുന്നത്?”

 

​”മീരേ, ഒന്ന് നിൽക്ക്… എനിക്കറിയാം ഇത് വിശ്വസിക്കാൻ പാടാണെന്ന്. പക്ഷേ നിന്റെ സന്ദീപിന്റെ അതേ ആത്മാവുമായാണ് ഞാൻ വന്നിരിക്കുന്നത്.”

1 Comment

Add a Comment
  1. കളിഭ്രാന്തൻ💦

    എന്റെ പോന്നോ.. ❤️❤️❤️❤️❤️❤️❤️

    തീപ്പൊരി ഐറ്റം..🥰🥰

    ഇമ്മാതിരി കഥകളാണ് നമ്മ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്..

    പെട്ടന്ന് ബാക്കി എഴുതി പോസ്റ്റ്‌..
    ഇല്ലേൽ നിങ്ങളെ ഞാൻ ബോമ്പിട്ട് കൊല്ലും.

    ഇഷ്ടം മാത്രം❤️❤️

    എന്ന് ഭ്രാന്തൻ..

Leave a Reply

Your email address will not be published. Required fields are marked *