“ഓക്കെ… ഞാൻ സംസാരിച്ചോളാം… നാളെത്തന്നെ ഞാൻ വരാം…”..
അത് കേട്ട് ചിത്രക്ക് സന്തോഷമായി.. അവനെയൊന്ന് കാണാൻ കൊതിയായി.. പക്ഷേ, നാളെ… ?..
“ അയ്യോ ശ്രീനീ… നാളെ വേണ്ടെടാ… നാളെ ഞാനിവിടെ ഉണ്ടാവില്ല… “..
നിരാശയോടെ ചിത്ര പറഞ്ഞു…
“അമ്മ എവിടെപ്പോകുന്നു… ?”..
“എന്റാങ്ങളയുടെ മകന്റെ കല്യാണ നിശ്ചയമാ നാളെ… അതിന് പോകണം…”..
“ രമ്യ വരുന്നുണ്ടോ… ?”..
“ഇല്ല… ആ പെണ്ണിപ്പോ ഒരു പരിപാടിക്കും വരില്ല… ആൾക്കാരുടെ ചോദ്യം നേരിടാൻ വയ്യാഞ്ഞിട്ടാ… കെട്ട് കഴിഞ്ഞ് രണ്ടാം മാസം വീട്ടിൽ വന്ന് നിന്നതല്ലേ…ഞാനും ചേട്ടനും പോകാതിരിക്കാൻ പറ്റില്ല… ശ്രീനി മറ്റന്നാൾ വാ…”..
“എന്നാ പിന്നെ ഒരു കാര്യം ചെയ്യാം… അമ്മയും അഛനും നിശ്ചയത്തിന് പൊയ്ക്കോ… അവിടെ ഏതായാലും രമ്യ തനിച്ചല്ലേ ഉണ്ടാവൂ… ഞാനവളോട് ഒറ്റൊക്കൊന്ന് സംസാരിക്കട്ടെ… അമ്മയുണ്ടായാ അവള് ചെലപ്പോ തുറന്ന് സംസാരിക്കാൻ മടിക്കും… “..
അത് വേണ്ടെന്ന് പറയാൻ ചിത്ര ഒരുങ്ങിയതാണ്.. പക്ഷേ പറഞ്ഞില്ല..
രമ്യയെ ചിത്രക്കറിയാം.. ശ്രീനിയെ കുറിച്ച് പറയാൻ അവൾക്ക് നൂറ് നാവാണ്.. ശ്രീനിയേട്ടനെപ്പോലെ ഒരു ഭർത്താവിനെയാണമ്മേ ഞാനാഗ്രഹിച്ചത് എന്നവൾ തുറന്ന് പറഞ്ഞിട്ടുണ്ട്.. അവരെ രണ്ട് പേരെയും ഒറ്റക്കാക്കി പോയാ… ?..
പക്ഷേ ശ്രീനിയോട് വരണ്ടാന്ന് പറയാനും ചിത്രക്കായില്ല.. പറഞ്ഞാ അവനെന്ത് കരുതും… ?. തന്റെ മോളെ തനിക്ക് വിശ്വാസമില്ലെന്ന് മാത്രമല്ല,അവനേയും വിശ്വാസമില്ലെന്ന് തോന്നില്ലേ..?.

അവസാനിച്ചു എന്ന് പറഞ്ഞിടത്താണ് സത്യത്തിൽ ഈ കഥ തുടങ്ങുന്നത്😁 നിർത്തല്ലെ മുത്തെ. രമ്യ, രമ്യയുടെ അമ്മ അവരേയൊക്കെ കളത്തിലോട്ടിറക്ക്.